)
കൊല്ലം: കൊല്ലം സ്വദേശി വിപഞ്ചിക മകൾ വൈഭവി എന്നിവർ ഷാർജയിലെ ഫ്ലാറ്റിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവും കേസിലെ പ്രതിയുമായ നിതീഷിനെ നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ച് പോലീസ്. നിതീഷിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനെക്കുറിച്ചും പോലീസ് ആലോചിക്കുന്നുണ്ട്.
സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് നിതീഷിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കുണ്ടറ പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കേസിൽ നിതീഷിന്റെ പിതാവും സഹോദരിയും പ്രതികളാണ്.
നിതീഷും കുടുംബവും വിപഞ്ചികയെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് അമ്മ ഷൈലജ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇന്നലെ റീ പോസ്റ്റുമോർട്ടത്തിന് ശേഷം വിപഞ്ചികയുടെ മൃതദേഹം കേരളപുരത്ത് സംസ്കരിച്ചു. ശരീരത്തിൽ കാണപ്പെട്ട ചതഞ്ഞ പാടുകൾ മൃതദേഹം എംബാം ചെയ്തപ്പോൾ സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.