)
കൊച്ചി: ഷാർജയിൽ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി കുടുംബം ഹൈക്കോടതിയിൽ. ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് വിപഞ്ചികയുടെ കുടുംബത്തിന്റെ ആരോപണം.
വിപഞ്ചികയുടെയും മകളുടെയും മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ അനുവദിക്കരുതെന്നും കുടുംബം ഹർജിയിൽ ആവശ്യപ്പെട്ടു. മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടലുണ്ടാകണമെന്നും വിപഞ്ചികയുടെ കുടുംബം സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിപഞ്ചികയുടെ മാതൃസഹോദരി ഷീലയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇരുവരുടെയും മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കാൻ ഇടപെടണമെന്നും നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്നും കുടുംബം ഹർജിയിൽ ആവശ്യപ്പെട്ടു. ഹൈക്കോടതി നാളെ കുടുംബത്തിന്റെ ഹർജി പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.