VS Achuthanandan Demise: വിഎസ് അച്യുതാനന്ദൻറെ സംസ്കാര ചടങ്ങുകൾ വലിയ ചുടുകാട്ടിൽ നടന്നു. വിഎസ് ഇനി സഖാക്കളുടെ ഇടനെഞ്ചിൽ ജീവിക്കും.രു

ആലപ്പുഴ: സ്നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി വിഎസ് യാത്രയായി. സമരസഖാവിന് വിട നൽകി നാട്. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കണ്ണീർമഴയോടെ വിട നൽകി കേരളം. ഔദ്യോഗിക ബഹുമതികളോടെ ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാര ചടങ്ങുകൾ നടന്നു. രക്തപതാക പുതച്ച് വിഎസ് രക്തസാക്ഷികളുറങ്ങുന്ന മണ്ണിൽ ചേർന്നു. ഒടുവിലാ സമര പോരാട്ടത്തിൻറെ തീ ജ്വാലയെ വലിയ ചുടുകാട്ടിൽ അഗ്നിനാളങ്ങളേറ്റു വാങ്ങി.
തോരാമഴയത്തും വൻ ജനസാഗരമാണ് വീരനായകന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. തിങ്ങിനിറഞ്ഞ ജനസാഗരമാണ് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കാനും പുന്നപ്ര വയലാർ സമര നായകനെ ഒടുവിലായി ഒരു നോക്കുകാണാനും എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും മറ്റുരാഷ്ട്രീയ കക്ഷി നേതാക്കളും വിഎസിന് അന്തിമോപചാരം അർപ്പിക്കാൻ എത്തി. ഇനിയാ ചരിത്രപുരുഷൻ ജനങ്ങളുടെ നെഞ്ചിൽ ജീവിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.