)
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ വിദഗ്ധ സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള 7 ഡോക്ടർമാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്ട്രോ എൻട്രോളജി, ക്രിട്ടിക്കൽ കെയർ, ജനറൽ മെഡിസിൻ, പൾമണറി മെഡിസിൻ വിഭാഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സംഘത്തെയാണ് വിഎസിന്റെ ആരോഗ്യനില വിലയിരുത്തുന്നതിനായി നിയോഗിച്ചിട്ടുള്ളത്. ആരോഗ്യസ്ഥിതി വിലയിരുത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നിർദ്ദേശം നൽകി.
വിഎസിന്റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിദഗ്ധ സംഘത്തെ നിയോഗിച്ചത്. വിഎസിന് നിലവിലെ ചികിത്സ തുടരാനാണ് ആരോഗ്യ വകുപ്പിൻ്റെ ഉന്നതതല സംഘം ചേർന്ന ബോർഡ് യോഗത്തിൽ നിർദേശിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് യോഗത്തിൽ പങ്കെടുത്തത്.
അതേസമയം വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും വൃക്കകളുടെ പ്രവർത്തനവും രക്തസമ്മർദ്ദവും സാധാരാണ നിലയിൽ ആയിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.