ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,394.64 അടി; വൈകിട്ടോടെ ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചേക്കും

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. രാവിലെ 2,394.58 അടിയായിരുന്ന ജലനിരപ്പ് ഇപ്പോള്‍ 2,394.64 അടിയിലെത്തിയതായി റിപ്പോര്‍ട്ട്. 2,395 അടിയായി ജലനിരപ്പ് ഉയരുമ്പോള്‍ രണ്ടാമത്തെ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് നല്‍കു൦.

Last Updated : Jul 30, 2018, 11:25 AM IST
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,394.64 അടി; വൈകിട്ടോടെ ‘ഓറഞ്ച്’  അലര്‍ട്ട് പ്രഖ്യാപിച്ചേക്കും

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. രാവിലെ 2,394.58 അടിയായിരുന്ന ജലനിരപ്പ് ഇപ്പോള്‍ 2,394.64 അടിയിലെത്തിയതായി റിപ്പോര്‍ട്ട്. 2,395 അടിയായി ജലനിരപ്പ് ഉയരുമ്പോള്‍ രണ്ടാമത്തെ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് നല്‍കു൦.

ഇടുക്കി അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി 2400 അടിയാണ്. സംസ്ഥാനത്ത് കനത്ത മഴ തുടര്‍ന്ന സാഹചര്യത്തില്‍ 
അണക്കെട്ടിന്‍റെ താഴ്ഭാഗത്തുള്ള പെരിയാര്‍ തീരവാസികള്‍ക്ക് ദിവസങ്ങള്‍ക്ക് മുന്‍പേ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. 

പകല്‍ മാത്രമേ ഡാം തുറക്കാവൂ എന്ന് വൈദ്യുതി മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ എല്ലാ സുരക്ഷ ക്രമീകരണങ്ങളും സജ്ജമാക്കിയ ശേഷമാവും ഡാം തുറക്കുക. 

ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ച് പഞ്ചായത്തകളിലെ വിനോദ സഞ്ചാരം വിലക്കിയിരുന്നു. തീരങ്ങളിലെ താമസക്കാരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട്. ഷര്‍ട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ സേന സേന കര്‍ശന നിര്‍ദ്ദേശവും പുറപ്പെടിവിച്ചിട്ടുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി. വൃഷ്ടി പ്രദേശത്ത് രാവിലെമുതല്‍ ഇടയ്ക്കിടെ മഴ പെയ്യുന്നുണ്ടെങ്കിലും നീരൊഴുക്കിന് മുന്‍ ദിവസങ്ങളുടെ അത്ര ശക്തിയില്ല. നിലവില്‍ ബ്ലൂ അലര്‍ട്ട് മാത്രമാണ് പുറപ്പെടിവിച്ചിരിക്കുന്നത്. 

അതേസമയം, ചെറുതോണി അണക്കെട്ട് തുറന്നാല്‍ 4,500 കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍. പുഴയുടെ 100 മീറ്ററിനുള്ളില്‍ വീടുകളും സ്‌കൂളുകളും വ്യവസായ സ്ഥാപനങ്ങളും ഉള്‍പ്പെടെയാണ് 4,500 കെട്ടിടങ്ങളുള്ളത്. അതിനാല്‍ ഒഴുകിയെത്തുന്ന വെള്ളം ഇരുകരകളിലും കനത്ത നാശം വിതയ്ക്കാന്‍ സാധ്യതയേറെയാണ്. 

ഇതിനു മുന്‍പ് 1992ലാണ് അവസാനമായി ചെറുതോണി അണക്കെട്ട് തുറന്നുവിട്ടത്. അന്ന് വലിയ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിരുന്നില്ല. പുഴയുടെ സ്വാഭാവിക വിസ്തൃതി നിലനിന്നതായിരുന്നു അതിന് കാരണം. എന്നാല്‍,  26 വര്‍ഷത്തിനിപ്പുറം ജനവാസമേറുകയും പെരിയാറിന്‍റെ വിസ്തൃതി കുറയുകയും ചെയ്തു. അതിനാല്‍ അണക്കെട്ട് തുറക്കേണ്ടിവന്നാല്‍ വലിയ ദുരന്തത്തെയാവും നേരിടേണ്ടിവരിക.

59 ദശലക്ഷത്തിലേറെ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടില്‍ ഉള്ളത്. മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം 14.58 ദശലക്ഷം യൂണിറ്റായിരുന്നു. പ്രതിദിനം 50 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള വെള്ളമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

 

 

Trending News