കാസര്‍ഗോഡ്: ശബരിമലയിലെ യുവതിപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മെവാനി. സ്ത്രീകളുടെ പുരോഗതിക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് ശബരിമലയിലെ യുവതിപ്രവേശ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്നും ജിഗ്നേഷ് മേവാനി ചോദിച്ചു.
നാളത്തെ ലോകം നമ്മുടേത് എന്ന യുവജന കൂട്ടായ്മ കാസര്‍ഗോഡ് നിന്നാരംഭിച്ച പദയാത്രയില്‍ സംസാരിക്കുകയായിരുന്നു ജിഗ്‌നേഷ് മെവാനി. ശബരിമലയിൽ കാണുന്നത് ആർ.എസ്.എസിന്‍റെയും, ബി.ജെ.പിയുടെയും വിവരമില്ലായ്‌മയാണെന്ന് ജിഗ്‌നേഷ് ആരോപിച്ചു.
കോടതി വിധി അംഗീകരിക്കാതെ ദര്‍ശനത്തിന് എത്തുന്ന യുവതികളെ തടയുന്നത് ശരിയല്ലയെന്നും അത് ആര്‍എസ്എസിന്‍റെയും, ബിജെപിയുടെയും വിവരമില്ലായ്മയാണ് കാണിക്കുന്നതെന്നും. മുത്തലാഖ് വിലക്കുന്നത് പുതിയ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നു പറയുന്ന ബിജെപി ശബരിമലവിഷയത്തില്‍ കോടതി വിധി അംഗീകരിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യം സംരക്ഷിക്കുക, പ്രകൃതിയെ വീണ്ടെടുക്കുക തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിയാണ് നാളത്തെ ലോകം നമ്മുടേത് എന്ന യുവജന കൂട്ടായ്മ പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കുന്ന അഥിന സുന്ദര്‍ യാത്ര നയിക്കും. വയനാടൊഴിച്ചുള്ള ജില്ലകളിലെ പര്യടനത്തിനുശേഷം അടുത്ത മാസം 20ന് തിരുവനന്തപുരത്താണ് സമാപനം. സമൂഹ്യപ്രവര്‍ത്തക മേധാപട്ക്കര്‍ ഫ്‌ലാഗ്ഓഫ് ചെയ്തു. ഊരാളി ബാന്‍ഡിന്‍റെ സംഗീത പരിപാടിയും അരങ്ങേറി.