)
ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വീട് തകർന്നു. ശാന്തൻപാറ തോണ്ടിമല സ്വദേശി സന്തോഷ് രാജയുടെ വീടാണ് തകർന്നത്. പുലർച്ചെ രണ്ട് മണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണം നടത്തിയത് ചക്കകൊമ്പനാണെന്ന് നാട്ടുകാർ പറയുന്നു.
തോണ്ടിമല ഇടിഗർ എസ്റ്റേറ്റ് ഭാഗത്താണ് കഴിഞ്ഞ രാത്രിയിൽ കാട്ടാന ഇറങ്ങിയത്. സന്തോഷിന്റെവീടിന്റെ ഒരു മുറിയുടെ ഭിത്തിയും ജനാലയും ആന തകർത്തു. വീട്ടുകാർ ചികിത്സ ആവശ്യത്തിനായി തമിഴ്നാട്ടിലേയ്ക് പോയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
സന്തോഷ് രാജ് ഭാര്യ ഷിബി, അമ്മ കന്നിയമ്മാൾ രണ്ട് വയസുകാരനായ മകൻ ലിയോൺസ് എന്നിവരാണ് വീട്ടിൽ കഴിയുന്നത്. കന്നിയമ്മാളും മകൻ ലിയോൺസണും ഉറങ്ങിയിരുന്ന മുറിയുടെ ഭിത്തിയും ജനാലയുമാണ് ഒറ്റയാൻ തകർത്തത്.
ഇവിടെ ഉണ്ടായിരുന്ന വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. നാട്ടുകാർ ബഹളം വച്ചതോടെയാണ് ഒറ്റയാൻ ഇവിടെനിന്ന് പോയത്. 10 വർഷം മുൻപും സന്തോഷ് രാജിന്റെ വീട് കാട്ടാന ആക്രമണത്തിൽ തകർന്നിരുന്നു. അന്ന് പുല്ലു മേഞ്ഞിരുന്ന വീടിൻ്റെ അതേ മുറിയാണ് ഇത്തവണയും കാട്ടാന തകർത്തത്.
അന്നും ഇവരുടെ കുടുംബം തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. സന്തോഷ് രാജിന്റെ വീട് തകർത്ത കാട്ടാന സമീപത്തെ ഏലത്തോട്ടത്തിലും വ്യാപക നാശനഷ്ടം ഉണ്ടാക്കി. മാസങ്ങളായി തോണ്ടിമല, പന്നിയാർ ഭാഗങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.