)
പാലക്കാട്: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ പശുവിനെ മേയ്ക്കാനായി കാട്ടിലേക്ക് പോയപ്പോഴാണ് വെള്ളിങ്കിരിയെ കാട്ടാന ആക്രമിച്ചത്. രാവിലെയായിട്ടും തിരികെ വരാതായതോടെയാണ് നാട്ടുകാർ തിരഞ്ഞിറങ്ങിയത്. നാട്ടുകാർ നടത്തിയ തെരച്ചിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂണിൽ നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. ആദിവാസി മധ്യവയസ്കൻ ബില്ലി (56) ആണ് മരിച്ചത്. വാണിയമ്പുഴ ഉന്നതിയലായിരുന്നു സംഭവം. കൂൺ പറിക്കാൻ പോയപ്പോഴാണ് ബില്ലിയെ കാട്ടാന ആക്രമിച്ചത്.
മഞ്ചേരിയിൽ യുവ ഡോക്ടറെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (പിഎംആർ) വിഭാഗത്തിലെ സീനിയർ റസിഡന്റ് ആയ സികെ ഫർസീനയെ (35) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 5 മണിക്കാണ് മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ ഫർസീനയെ മരിച്ചനിലയിൽ കണ്ടത്.
ജീവിതം അവസാനിപ്പിക്കുന്നുവെന്ന തരത്തിലുള്ള സന്ദേശങ്ങൾ ഇന്നലെ വൈകിട്ട് സഹപാഠികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ചിരുന്നു. കൂടാതെ സ്റ്റാറ്റസാക്കിയും വച്ചിരുന്നു. ഇന്നലെ ഉച്ചവരെ ഫർസീന ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇതിന് ശേഷമാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. യുവതി വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും സഹപ്രവർത്തകർ വ്യക്തമാക്കി. വളാഞ്ചേരി നടുക്കാവിൽ ഡോ.സാലിഖ് മുഹമ്മദ് ആണ് ഭർത്താവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.