)
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കർ. താനുമായി ചാറ്റ് ചെയ്ത ശേഷം മറ്റുള്ളവരോട് തന്നെക്കുറിച്ച് മോശമായി പറഞ്ഞുവെന്ന് ഹണി ആരോപിച്ചു. എതിർ രാഷ്ട്രീയത്തിലുള്ളവർ പോലും തന്നോട് ഇങ്ങോട്ട് ചാറ്റ് ചെയ്യാൻ വരുന്നുവെന്ന് ഗമ പറഞ്ഞുവെന്നായിരുന്നു ആരോപണം. രാഹുലിന്റെ കൂട്ടത്തില്‍ ഉള്ളവരാണ് തനിക്കെതിരെ മോശമായ കാര്യങ്ങൾ പറഞ്ഞതെന്ന് ഹണി ഭാസ്ക്കർ പറയുന്നു.
അതേസമയം രാഹുലിനെതിരെ നിയമനടപടിയെ കുറിച്ച് ആലോചിട്ടില്ലെന്നും ധൈര്യമുണ്ടെങ്കിൽ അദ്ദേഹം മാനനഷ്ടകേസ് നൽകട്ടെയെന്നും ഹണി ഭാസ്ക്കർ പറഞ്ഞു. കേസ് കൊടുത്താൽ അതിനെ നേരിടാൻ ഞാന്‍ തയ്യാറാണ്. രാഹുൽ ഇരയാക്കിയ ഒരുപാടു പേരെ അറിയാമെന്നും പലരും രാഹുലിനെതിരെ ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടുണ്ട് എന്നും ഹണി കൂട്ടിച്ചേർത്തു.
വനിതാ കോൺഗ്രസ് പ്രവർത്തകരും രാഹുലിന്റെ ഇരകളാണെന്ന് ഹണി ഭാസ്കര്‍ ആരോപിക്കുന്നു. താൻ നടത്തിയ ഒരുയാത്രയെ കുറിച്ച് ചോദിച്ചാണ് രാഹുല്‍ ആദ്യമായി മെസേജ് അയയ്ക്കുന്നത്. എന്നാൽ അയാളുടെ പത്രാസ് കണ്ടിട്ടാണ് അയാളുടെ പിന്നാലെ താൻ പോയതെന്നാണ് രാഹുൽ പറഞ്ഞ് നടന്നത്. ഈ പ്രവർത്തി തന്നെ അങ്ങേയറ്റം അശ്ലീലമല്ലേ എന്നാണ് ഹണി ചോദിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലും ഹണി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
തന്നോട് ഇൻസ്റ്റാഗ്രാമിൽ ചാറ്റ് ചെയ്ത ശേഷം അയാളുടെ സുഹൃത്തുക്കളോട് അതേ കുറിച്ച് മോശമായാണ് സംസാരിച്ചത്. അയാൾ ഇക്കാര്യം പറഞ്ഞവർ തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞത്. സ്വഭാവം മോശമാണെന്ന് മനസിലായതോടെ പിന്നെ സംസാരിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. രാഹുലിന്റെ ഇരകളായ നിരവധി സ്ത്രീകളെ കുറിച്ചറിയാമെന്നും വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ വരുമെന്നും ഹണി ഭാസ്കർ പറഞ്ഞു.
തനിക്ക് വേറെ ആരുമായും ബന്ധമില്ലെന്നും എന്റെ സ്നേഹം നിനക്ക് മാത്രമാണെന്നുമാണ് ഓരോ സ്ത്രീകളോടും രാഹുൽ പറയുന്നതെന്നാണ് ഞാൻ കേട്ടിരിക്കുന്നതെന്നും ഹണി ഭാസ്കർ പറഞ്ഞു. എന്റെ സുഹൃത്തുക്കൾക്കും അനുഭവമുണ്ട്. ഇനിയൊരു സ്ത്രീ പോലും ഈ പറയുന്ന വൃത്തികേടിലേക്ക് പോകരുതെന്നാണ് ചിന്തിക്കുന്നതെന്നും ഹണി ഭാസ്കർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.