)
തിരുവനന്തപുരം: ഉത്തർപ്രദേശിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ മലയാളി യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. സംഭവത്തിന്റെ വസ്തുത പുറത്തു കൊണ്ടുവരാൻ സംസ്ഥാന സർക്കാർ സഹായിക്കണമെന്ന് കുടുംബം വ്യക്തമാക്കി. പാറശ്ശാല, ഇടിച്ചക്ക പ്ലാമൂട് അബിവില്ലയിൽ അബിഷോ ഡേവിഡിനെ (32) ആണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗോരഖ്പൂർ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ മുറിയിലാണ് അബിഷോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാബ രാഘവ് ദാസ് മെഡിക്കൽ കോളജിലെ (ബിആർഡി) പിജി അനസ്തേഷ്യ വിദ്യാർഥിയാണ്. ഹോസ്റ്റൽ മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
രാവിലെ 10 മണിയായിട്ടും ഡോ. അബിഷോയെ ഡിപ്പാർട്ട്മെൻ്റിൽ ഡ്യൂട്ടിക്ക് കാണാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. സഹപ്രവർത്തകർ ചേർന്ന് മുറിയുടെ പൂട്ട് തകർത്ത് അകത്ത് കയറുകയായിരുന്നു. മുറിയുടെ വാതിൽ അകത്ത് നിന്ന് അടച്ച നിലയിലായതിനാൽ ആത്മഹത്യയാണെന്ന് സംശയമുള്ളതായി പൊലീസ് പറഞ്ഞു.
എന്നാൽ മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാനാകൂവെന്നും പൊലീസ് അറിയിച്ചു. തിരുവനന്തപുരം എസ് എ ടി യിൽ എംഡി ചെയ്യുന്ന ഡോ. നിമിഷയാണ് ഭാര്യ. ഈ മാസം 19ന് നാട്ടിലേയ്ക്ക് വരാനിരിക്കെയാണ് മരണം. കുടുംബപരമായി യാതൊരു പ്രശ്നമില്ലെന്നും അതുകൊണ്ട് തന്നെ ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിക്കുന്നില്ലെന്നുമാണ് കുടുംബം പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.