)
കൊച്ചി: താര സംഘടനയായ എഎംഎംഎ (അമ്മ) യുടെ തിരഞ്ഞെടുപ്പില്‍ ഉദ്വേഗഭരിതമായ നീക്കങ്ങള്‍. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പിച്ച ബാബുരാജ് പിന്മാറിയേക്കുമെന്നാണ് വിവരം. കടുത്ത വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയര്‍ന്നതിന് പിറകെ മുതിര്‍ന്ന താരങ്ങളുടെ സമ്മര്‍ദ്ദവും പിന്മാറ്റത്തിന് പിറകിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ സോളാര്‍ വിവാദ നായിക സരിത എസ് നായരും ബാബുരാജിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരുന്നു.
ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിലാണ് ബാബുരാജ് ഇപ്പോഴുള്ളത്. ഇത് കൂടാതെ ചില സാമ്പത്തിക ആരോപണങ്ങളും ബാബുരാജിനെതിരെ ഉയര്‍ന്നിരുന്നു. എന്നിട്ടും മത്സര രംഗത്ത് തുടരാന്‍ തന്നെ ആയിരുന്നു ബാബുരാജിന്റെ തീരുമാനം. ചില താരങ്ങള്‍ ബാബുരാജിന് പരസ്യ പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
മല്ലിക സുകുമാരന്‍ ആയിരുന്നു ബാബുരാജിനെതിരെ ആദ്യം രംഗത്ത് വന്നത്. ഇതോടെ പല താരങ്ങളും പരസ്യ പ്രതികരണത്തിന് തയ്യാറായി. ബലാത്സംഗ ആരോപണം നേരിട്ട സമയത്ത് താന്‍ മാറിനിന്നു എന്ന വാദവുമായി നടനും നിര്‍മാതാവും ആയ വിജയ് ബാബുവും രംഗത്തെത്തി. നടിയും ആക്ടിവിസ്റ്റും ആയ മാല പാര്‍വ്വതിയും ബാബുരാജ് മത്സരിക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു.
ഇതിനിടെയാണ് നടന് അനൂപ് ചന്ദ്രന് ബാബുരാജിനെതിരെ സാമ്പത്തിക ആരോപണവുമായി രംഗത്ത് വന്നത്. അതിന് പിറകെ സോളാര്‍ വിവാദ നായിക സരിത എസ് നായരും ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചു. തനിക്ക് ചികിത്സാ സഹായമായി മോഹന്‍ലാല്‍ നല്കിയ ലക്ഷക്കണക്കിന് രൂപ ബാബുരാജ് വെട്ടിച്ചു എന്നായിരുന്നു സരിതയുടെ ആരോപണം.
പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യം രംഗത്തെത്തിയത് ജഗദീഷും ശ്വേത മേനോനും ആയിരുന്നു. ബാബുരാജിന്റെ പിന്തുണ ശ്വേത മേനോന് ആയിരുന്നു. എന്തായാലും ഒടുവില്‍ ജഗദീഷ് മത്സര രംഗത്ത് നിന്ന് പിന്മാറി. ഇപ്പോള്‍ ശ്വേത മേനോനും ദേവനും തമ്മിലാണ് മത്സരം.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രന്, കുക്കു പരമേശ്വരന്, രവീന്ദ്രന്, ജയന് ചേര്‍ത്തല എന്നിവരും പത്രിക സമര്‍പിച്ചിട്ടുണ്ട്. ബാബുരാജ് ജോയിന്റെ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്. പത്രിക പിന്‍വലിക്കാനുള്ള സമയം ജൂലായ് 31, വ്യാഴാഴ്ച വൈകീട്ട് വരെയാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള പത്രിക പിന്‍വലിച്ചാലും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് മത്സരിച്ചേക്കുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.