)
കാത്തിരിപ്പ് അവസാനിപ്പിച്ച് എമ്പുരാൻ തിയേറ്ററുകളിലെത്തി കഴിഞ്ഞു. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിംഗ് അതിഗംഭീരമെന്നാണ് പ്രേക്ഷകർ പറയുന്നത്. മോഹൻലാലിന്റെ എൻട്രിയും മുരളി ഗോപിയുടെ ഡയലോഗുകളും തിയേറ്ററിൽ ആവേശത്തിരയിളക്കിയെന്ന് തന്നെ പറയാം. ആദ്യ പകുതി കഴിഞ്ഞപ്പോൾ തന്നെ കിടിലൻ പടമാണെന്നായിരുന്നു പ്രേക്ഷകർ പ്രതികരിച്ചത്.
ലൂസിഫറിന് മുകളിൽ നിൽക്കും എമ്പുരാൻ എന്ന് ആരാധകർ പറയുമ്പോഴും ലൂസിഫറിൽ കിട്ടിയ ഒരു ഫീൽ എമ്പുരാന് നൽകാൻ സാധിച്ചില്ലെന്നും ചില പ്രേക്ഷകർ പറയുന്നുണ്ട്.
എമ്പുരാൻ ടീം മുഴുവൻ ചിത്രം കാണാൻ തിയേറ്ററുകളിലെത്തിയിരുന്നു. ആദ്യ ഷോ പ്രേക്ഷകർക്കൊപ്പമിരുന്ന് കാണാനാണ് താരങ്ങളെത്തിയത്. പൃഥ്വിരാജും മോഹൻലാലും സുപ്രിയയും ഒന്നിച്ച് തിയേറ്ററിലെത്തി. ഇന്ദ്രജിത്ത്, ടൊവിനോ, മഞ്ജു വാര്യർ എന്നിവരും ഒരേ വാഹനത്തിലാണ് തിയേറ്ററിലെത്തിയത്. എല്ലാവരും കറുപ്പ് വസ്ത്രം ധരിച്ചാണ് എമ്പുരാൻ കാണാനെത്തിയത്. ആന്റണി പെരുമ്പാവൂർ, പ്രണവ് മോഹൻലാൽ, സുചിത്രയും തിയേറ്ററിലെത്തിയിരുന്നു.
കേരളത്തിൽ മാത്രം 750 സ്ക്രീനിലായി 4500ഓളം ഷോകൾ ഉണ്ടായിരുന്നു. ലോകം മുഴുവൻ കാത്തിരുന്ന ഒരു മലയാള സിനിമയാണ് പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ എമ്പുരാൻ. ലൂസിഫർ എന്ന ബമ്പർ ഹിറ്റിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഇതിനോടകം പ്രീസെയിലിൽ വൻ കളക്ഷൻ നേടി കഴിഞ്ഞു. അഡ്വാൻസ് ബുക്കിംഗിൽ നിന്ന് 50 കോടിക്ക് മുകളിൽ ചിത്രം കളക്ട് ചെയ്തതായാണ് റിപ്പോർട്ട്.
ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.