കൊച്ചി: കേരള ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ പരാതിയുമായി ഫെഫ്ക. സജി നന്ത്യാട്ടിനെതിരെ ഫിലിം ചേംബര്‍ എക്‌സിക്യൂട്ടിവ് കമ്മറ്റിക്കാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പരാതി നൽകിയിരിക്കുന്നത്. സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കിടയിലാണ് ലഹരി ഉപയോഗം കൂടുതൽ എന്ന് സജി നന്ത്യാട്ട് പറഞ്ഞിരുന്നു. ഈ പരാമർശത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
പ്രമുഖ മാധ്യമത്തിലൂടെയായിരുന്നു സജി നന്ത്യാട്ടിന്റെ പ്രതികരണം. എന്നാൽ, ബി ഉണ്ണികൃഷ്ണന് പഠിക്കുന്ന കാലം മുതൽ തന്നോട് വിരോധമാണെന്നാണ് സജി പ്രതികരിച്ചത്. വിൻസിയുടെ പരാതിയിൽ സിനിമയുടെ നിർമാതാവിനെ ഫെഫ്ക വിളിച്ചു വരുത്തിയതിനെതിരെ പ്രതികരിച്ചതാണ് തനിക്കെതിരെ ഇപ്പോൾ ഇത്തരത്തിലൊരു പരാതി ഉന്നയിക്കാൻ കാരണമെന്നും സജി നന്ത്യാട്ട് പറഞ്ഞു.
അതേസമയം റാപ്പർ വേടനെ രണ്ട് ദിവസത്തെ വനംവകുപ്പ് കസ്റ്റഡിയിൽ വിട്ടു. ജാമ്യം ലഭിച്ചില്ല. മെയ് രണ്ടിന് ജാമ്യാപേക്ഷ പരിഗണിക്കും. രണ്ട് ദിവസമാണ് വനംവകുപ്പിന്റെ കസ്റ്റഡിയിൽ തുടരുക. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 3 ആണ് വേടൻ എന്ന ഹിരൺദാസ് മുരളിയെ വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.