)
കൊച്ചി: വഞ്ചനാക്കേസിൽ നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്. തലയോലപ്പറമ്പ് പോലീസാണ് ഇരുവർക്കും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. കരാർ രേഖകളും ബാങ്ക് അക്കൗണ്ട് ഡീറ്റെയ്ൽസും ഹാജരാക്കണമെന്നും നിർദേശമുണ്ട്. നിർമാതാവ് ഷംനാസ് നൽകിയ വഞ്ചനാക്കേസിലാണ് പോലീസിന്റെ നടപടി.
ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കരാർ പാലിക്കാതെ പണം തട്ടിയെന്നാണ് പരാതി. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ മഹാവീര്യർ എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായിരുന്ന ഷംനാസാണ് പരാതി നൽകിയത്. തന്റെ പക്കൽ നിന്ന് 1.90 കോടി രൂപ തട്ടിയെടുത്തുവെന്നായിരുന്നു ഷംനാസിന്റെ പരാതി.
നിവിൻ പോളി ഒന്നാം പ്രതിയും എബ്രിഡ് ഷൈൻ രണ്ടാം പ്രതിയുമായാണ് എഫ്ഐആർ. പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിനിമാ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്നാണ് പരാതി നൽകിയത്. മഹാവീര്യർ എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് തനിക്ക് 95 ലക്ഷം രൂപയോളം ലഭിക്കാനുണ്ടെന്നാണ് പരാതിക്കാരൻ പറയുന്നത്.
ഇതിന് പുറമേ, നിവിൻപോളി-എബ്രിഡ് ഷൈൻ കൂട്ടുകെട്ടിൽ പുതിയതായി വരാനിരിക്കുന്ന ആക്ഷൻ ഹീറോ ബിജു 2ൽ തന്നെ നിർമാണ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.90 കോടി രൂപ വീണ്ടും വാങ്ങിയതായും പരാതിക്കാരൻ പറയുന്നു.
കരാർ തയ്യാറാക്കിയതിന് ശേഷം മൂവർക്കും ഇടയിൽ അഭിപ്രായവ്യത്യാസം ഉണ്ടായി. ഷംനാസുമായുള്ള നിർമാണ കരാർ മറച്ചുവച്ച് ചിത്രത്തിന്റെ ഓവർസീസ് അവകാശം വിറ്റതായും ഇതുമൂലം തനിക്ക് 1.90 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.