കൊച്ചി: യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിനെ സിനിമാഭിനയത്തില്‍ നിന്നും വിലക്കാന്‍ സാധ്യത. നിര്‍മാതാവ് ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാന൦.
ഷെയ്ന്‍ സിനിമയുമായി സഹകരിക്കാന്‍ തയ്യാറാവുന്നില്ലെന്ന് കാണിച്ചാണ് ജോബിയുടെ പരാതി. ഷെയ്‌നിനെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ അമ്മയെ അറിയിച്ചു.
ഷെയ്‌നും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വിവാദമായ ചിത്രമായിരുന്നു നവാഗതനായ ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന വെയില്‍.
Also Read: ഷെയ്ന്‍ നിഗത്തിനെതിരെ വധഭീഷണി!!
ജോബി ജോർജിന്‍റെ ഉടമസ്ഥതയിലുള്ള ഗുഡ് വിൽ എന്‍റർടെയിൻമെന്‍റ്സായിരുന്നു ചിത്രത്തിന്‍റെ നിർമ്മാണം.
നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് വധഭീഷണി മുഴക്കിയതായി ആരോപിച്ച് ഷെയ്ന്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നതോടെയാണ് സംഭവം മാധ്യമ ശ്രദ്ധ നേടിയത്.
ജോബിയുടെ സിനിമയ്ക്കായി നീട്ടി വളര്‍ത്തിയ മുടി മറ്റൊരു സിനിമയ്ക്കായി മുറിച്ചതാണ് വധഭീഷണിയ്ക്ക് കാരണമെന്ന് ഷെയ്ന്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.
Also Read: പ്രതിഫലം വാങ്ങി വഞ്ചിച്ചു; ഷെയ്നിനെതിരെ ജോബി!!
സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് താര സംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ജോബിക്കെതിരെ പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും താരം ആ വീഡിയോയില്‍ പറഞ്ഞിരുന്നു.
വെയിലിന്‍റെ ഒന്നാം ഷെഡ്യൂൾ പൂർത്തിയായതിനു ശേഷം 'കുര്‍ബാനി' എന്ന ചിത്രത്തിന് വേണ്ടി ഷെയ്ന്‍ ഗെറ്റപ്പ് മാറ്റിയതായിരുന്നു വധഭീഷണിയ്ക്ക് കാരണമെന്നും താരം പറഞ്ഞിരുന്നു.
എന്നാല്‍, 30 ലക്ഷം കൈപ്പറ്റി ഷെയ്ന്‍ വഞ്ചിക്കുകയായിരുന്നുവെന്നും ഒരിക്കലും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു ഇതിന് ജോബി നല്‍കിയ മറുപടി.
Also Read: വധഭീഷണി; ജോബിയ്ക്ക് മറുപടിയുമായി ഷെയ്ന്‍!!
30 ലക്ഷം രൂപ പ്രതിഫലത്തില്‍ ആരംഭിച്ച സിനിമയ്ക്കിടെ ഷെയ്ന്‍ 10ലക്ഷം അധികമായി ചോദിച്ചുവെന്നും ഒരു മടിയും കൂടാതെ താനത് നല്‍കിയെന്നും ജോബി പറഞ്ഞിരുന്നു.
സിനിമയുമായി സഹകരിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നു ഷെയ്നിനോട് പറഞ്ഞതായി സമ്മതിച്ച ജോബി തന്‍റെ അവസ്ഥ പറയുക മാത്രമാണുണ്ടായതെന്നും അന്ന് പറഞ്ഞു
വെയിലിന്‍റെ ചിത്രീകരണം തീരുന്നത് വരെ മുടിയും തടിയും വടിക്കരുതെന്ന നിബന്ധന ഷെയ്ന്‍ ലംഘിച്ചതായും നിര്‍മ്മാതാവ് ആരോപിച്ചിരുന്നു.
Also Read: ഷെയ്നിനെതിരെ വധഭീഷണി; പ്രതികരണവുമായി മേജര്‍ രവി
ഒക്ടോബര്‍ 16ന് റിലീസ് ചെയ്യേണ്ട ചിത്രം നവംബര്‍ 16ലേക്ക് മാറ്റിയത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായും ഷെയ്ൻ വന്നാൽ 10 ദിവസത്തെ ഷൂട്ടിംഗ് കൊണ്ട് ചിത്രം പൂർത്തിയാക്കാനാക്കുമെന്നും ജോബി പറഞ്ഞിരുന്നു.
ഇനി താന്‍ ഒന്നിനും മറുപടി തരുന്നില്ലെന്നും ഈശ്വരന്‍ എല്ലാത്തിനും മറുപടി തന്നുകൊള്ളും എന്ന് പറഞ്ഞ് ഇതിന് ശേഷം ഷെയ്ന്‍ മറ്റൊരു വീഡിയോയുമായി രംഗത്തെത്തി.
ഇതേതുടര്‍ന്ന്, പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചിരുന്നു.
Also Read: നല്ല കുട്ടിയായി ചിത്രം പൂര്‍ത്തിയാക്കൂ; മലക്കം മറിഞ്ഞ് മേജര്‍ രവി!!
ചര്‍ച്ചയില്‍ തൃപ്തനാണെന്നും വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ ജോബി മാപ്പ് പറഞ്ഞുവെന്നും ഷെയ്ന്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാലിപ്പോള്‍, ഷെയ്‌നിന്റെ നിസഹകരണത്തെ തുടര്‍ന്ന് വെയില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്.
സെറ്റിലെത്തിയ ഷെയ്ന്‍ ഏറെ നേരം കാരവാനില്‍ വിശ്രമിക്കുകയും തുടര്‍ന്ന് ഒരു സൈക്കിളെടുത്ത് സെറ്റില്‍ നിന്നും പോയെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
Also Read: ഷെയ്ന്‍-ജോബി പ്രശ്നം പരിഹരിച്ചു!!
ഷെയ്‌നിനെ അന്വേഷിച്ച സംവിധായകന്‍ ശരതിന് ഷെയ്ന്‍ അയച്ചു നല്‍കിയ വോയിസ് മെസേജും പുറത്തുവന്നിട്ടുണ്ട്.
ശരത് നശിപ്പിക്കുന്നത് പ്രകൃതിയെ ആണെന്നും ശരത്തിന്റെ വാശി വിജയിക്കട്ടെ എന്നും പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമല്ലോ അപ്പോള്‍ അനുഭവിച്ചോളും എന്നും ഷെയ്ന്‍ പറയുന്ന വോയിസ് ക്ലിപ്പാണ് പുറത്തായിരിക്കുന്നത്.
നടി പാര്‍വതിയെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ യുവാവിനു ജോലി വാഗ്ദാനം ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് ജോബി ജോര്‍ജ്ജ്.