)
കൊച്ചി: തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചു. വ്യാഴാഴ്ച രാവിലെയാണ് ശ്വേതാ മേനോൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. തനിക്കെതിരായ അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് നടി ഹർജി സമർപ്പിച്ചിരിക്കുന്നത്.
വസ്തുതകൾ പരിശോധിക്കാതെയാണ് തനിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് ശ്വേത മേനോൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. രാജ്യത്ത് സെൻസർ ചെയ്ത ചിത്രങ്ങളിലാണ് താൻ അഭിനയിച്ചിരിക്കുന്നത്. ഇതിന് പുരസ്കാരങ്ങളുൾപ്പെടെ ലഭിച്ചിരുന്നു. താൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു.
ഹർജി വ്യാഴാഴ്ച തന്നെ പരിഗണിക്കുമെന്നാണ് വിവരം. സാമ്പത്തികലാഭത്തിനായി അശ്ലീലരംഗങ്ങളുള്ള സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചെന്നാണ് നടി ശ്വേതാ മേനോനെതിരായ പരാതി. പരാതിയിൽ നടിക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയാണ് പരാതി നൽകിയത്. എറണാകുളം സിജെഎം കോടതിയുടെ നിർദേശത്തെ തുടർന്ന് എറണാകുളം സെൻട്രൽ പോലീസാണ് പരാതിയിൽ കേസെടുത്തത്. അതേസമയം, സംഭവത്തിൽ ശ്വേതാ മേനോനെ അനുകൂലിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.