)
റിയാദ്: ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച 36 പ്രവാസികൾ പിടിയിലായതായി റിപ്പോർട്ട്. സൗദിയില്‍ താമസ വിസയുള്ള 35 പേരെയും അവരെ കൊണ്ടുവന്ന ബസ് ഡ്രൈവറെയുമാണ് ഹജ് സുരക്ഷാ സേന പിടികൂടിയത്.
തുടർന് നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ 36 പേരെയും പ്രത്യേക കമ്മിറ്റിക്ക് കൈമാറിയതായി ഹജ് സുരക്ഷാ സേന അറിയിച്ചിട്ടുണ്ട്. ഹജ് പെര്‍മിറ്റില്ലാത്ത സന്ദര്‍ശന വിസക്കാര്‍ അടക്കമുള്ളവരെ മക്കയിലേക്ക് കടത്തുന്നവര്‍ക്ക് നിയമ ലംഘകരില്‍ ഒരാള്‍ക്ക് ഒരു ലക്ഷം റിയാല്‍ വീതം പിഴ ചുമത്തും.
നിയമ ലംഘകരെ കടത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും കണ്ടുകെട്ടും. പെര്‍മിറ്റില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നവർക്ക് 20,000 റിയാലും അങ്ങനെയുള്ളവർക്ക് യാത്രാസൗകര്യം നൽകുന്നവർക്ക് ഒരു ലക്ഷം റിയാലുമാണ് പിഴയുള്ളതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഹജ്ജ് തീർത്ഥാടനത്തിനായി കണ്ണൂരിൽ നിന്നുള്ള ആദ്യ സംഘം പുറപ്പെട്ടു
ഹജ്ജ് തീർത്ഥാടനത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ സംഘം പുറപ്പെട്ടതായി റിപ്പോർട്ട്. ഹജ്ജ് ഓർഗനൈസിങ് കമ്മിറ്റി വർക്കിങ് ചെയർമാനും മട്ടന്നൂർ നഗരസഭ ചെയർമാനുമായ എൻ. ഷാജിത്ത് മാസ്റ്ററാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഇന്ന് പുലർച്ചെ 3:45നാണ് 82 സ്ത്രീകളും 88 പുരുഷന്മാരും ഉൾപ്പെടെ 170 പേർ എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര പുറപ്പെട്ടത്. സംഘത്തിലുള്ളത് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവരാണ്. മുൻ എംഎൽഎ എംവി. ജയരാജൻ, കിയാൽ എംഡി ദിനേശ് കുമാർ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പിപി മുഹമ്മദ് റാഫി, ഒവി ജയാഫർ, ഷംസുദീൻ അറിഞ്ഞിറ, എകെജി ആശുപത്രി ചെയർമാൻ പി പുരുഷോത്തമൻ, ഹജ്ജ് സെൽ ഓഫീസർ എസ്. നജീബ്, ഹജ്ജ് ക്യാമ്പ് നോഡൽ ഓഫീസർ എംസികെ അബ്ദുൽ ഗഫൂർ എന്നിവരും പങ്കെടുത്തിരുന്നു.
ഏറ്റവും പുതിയവാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.