വിദേശികളുടെ ആരോഗ്യ സേവന ഫീസ് വര്‍ധന: ഗാര്‍ഹികത്തൊഴിലാളികളെ ഒഴിവാക്കി

കുവൈറ്റില്‍ ആരോഗ്യ സേവന ഫീസ് വര്‍ധനയില്‍നിന്ന് ഗാര്‍ഹികത്തൊഴിലാളികളെ ഒഴിവാക്കി. ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് അടിയന്തിരഘട്ടങ്ങള്‍ അടക്കമുള്ള സമയങ്ങളില്‍ ചികിത്സ നല്‍കാതിരിക്കാനുള്ള സാധ്യത കുറക്കുന്നതിനാണ് ഈ നടപടി. ഇവരുടെ ചികിത്സയുടെ ഉത്തരവാദിത്തം സ്പോണ്‍സര്‍ക്കാണ്. 

Last Updated : Oct 9, 2017, 02:26 PM IST
വിദേശികളുടെ ആരോഗ്യ സേവന ഫീസ് വര്‍ധന: ഗാര്‍ഹികത്തൊഴിലാളികളെ ഒഴിവാക്കി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ആരോഗ്യ സേവന ഫീസ് വര്‍ധനയില്‍നിന്ന് ഗാര്‍ഹികത്തൊഴിലാളികളെ ഒഴിവാക്കി. ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് അടിയന്തിരഘട്ടങ്ങള്‍ അടക്കമുള്ള സമയങ്ങളില്‍ ചികിത്സ നല്‍കാതിരിക്കാനുള്ള സാധ്യത കുറക്കുന്നതിനാണ് ഈ നടപടി. ഇവരുടെ ചികിത്സയുടെ ഉത്തരവാദിത്തം സ്പോണ്‍സര്‍ക്കാണ്. 

മാനുഷിക പരിഗണന എന്ന നിലക്ക് 13 വിഭാഗക്കാരെ ആദ്യഘട്ടത്തില്‍തന്നെ ആരോഗ്യസേവന ഫീസ് വര്‍ധനയില്‍നിന്ന് ഒഴിവാക്കിയിരുന്നു.സ്വദേശിയുടെ കുവൈത്തിയല്ലാത്ത ഭാര്യ, സ്വദേശിയുടെ കുവൈത്തി പൗരത്വമില്ലാത്ത മാതാവ്, വിദേശിയുമായുള്ള വിവാഹത്തില്‍ കുവൈത്തി സ്ത്രീക്കുണ്ടായ മക്കള്‍, അഭയ കേന്ദ്രത്തിലെ അന്തേവാസികള്‍, സാമൂഹിക സുരക്ഷാ കേന്ദ്രത്തിലെ അന്തേവാസികള്‍, ജി.സി.സി പൗരന്മാര്‍, ബിദൂനികള്‍, രാജ്യത്തെത്തുന്ന ഔദ്യോഗിക സംഘത്തിലെ അംഗങ്ങള്‍, ട്രാന്‍സിസ്റ്റ് യാത്രക്കാര്‍, ജയിലുകളിലെ വിദേശ തടവുകാര്‍, വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ സ്റ്റൈപന്‍ഡ് വാങ്ങി പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ആശുപത്രികളിലെ പ്രത്യേക മുറികളില്‍ വാടക കൊടുക്കാതെ ചികിത്സയില്‍ കഴിയുന്നവര്‍, ഭാര്യമാരും മക്കളുമുള്‍പ്പെടെ ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാര്‍ എന്നിവര്‍ക്കാണ് നേരത്തേ ഇളവ് പ്രഖ്യാപിച്ചിരുന്നത്.

 12 വയസ്സില്‍ കുറഞ്ഞ അര്‍ബുദ ബാധിതരായ വിദേശ കുട്ടികള്‍ക്ക് എല്ലാവിധ ഫീസില്‍നിന്നും ഇളവ് നല്‍കിയിട്ടുണ്ട്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന രോഗികളെന്ന ഗണത്തില്‍പ്പെടുത്തി മനോരോഗികള്‍ക്ക് ഇളവ് നല്‍കുന്നുണ്ട്. രാജ്യത്ത് താമസിക്കുന്ന ജി.സി.സി പൗരന്മാര്‍, രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ച സൈനികരും കുടുംബവും, രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായ വിദേശികളുടെ കുടുംബാംഗങ്ങള്‍, ബന്ധനസ്ഥര്‍, വിദേശ ഭര്‍ത്താക്കന്മാരില്‍ സ്വദേശി സ്ത്രീക്കുണ്ടായ മക്കള്‍ എന്നിവര്‍ക്കും ഇളവുണ്ട്. ഒക്ടോബര്‍ ഒന്നുമുതലാണ് രാജ്യത്ത് വിദേശികളുടെ ആരോഗ്യ സേവന ഫീസ് വര്‍ധന പ്രാബല്യത്തിലായത്.

Trending News