Vizhinjam International Seaport: കമ്മീഷനിങ്ങിന് ഒരുങ്ങി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കും

Vizhinjam International Seaport Commissioning: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തുറമുഖം സന്ദർശിച്ചു.

  • Apr 27, 2025, 12:43 PM IST
1 /10

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കും. ഇതിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തുറമുഖം സന്ദർശിച്ചു.

2 /10

മന്ത്രിമാരായ വിഎൻ വാസവൻ, വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ എന്നിവർ മുഖ്യമന്ത്രിയെയും കുടുംബത്തെയും സ്വീകരിച്ചു.

3 /10

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രസന്റേഷൻ ഡോ ദിവ്യ എസ് അയ്യർ അവതരിപ്പിച്ചു.  തുറമുഖ പദ്ധതിയുടെ ഓപ്പറേഷൻ ആൻഡ് കൺട്രോൾ സെന്ററുകളും, യാർഡും ബർത്തും  പുലിമുട്ടും സന്ദർശിച്ചു.

4 /10

ടഗ്  ബോട്ടിൽ യാത്ര ചെയ്ത് തുറമുഖ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. കണ്ടെയ്നർ നീക്കം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ മുഖ്യമന്ത്രി നേരിട്ട് മനസ്സിലാക്കി.

5 /10

തുറമുഖം വ്യാവസായിക അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച ശേഷം ഇതുവരെ 15 ലക്ഷം ടിഇയു കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്.

6 /10

2024 ഡിസംബർ മൂന്നിനാണ് ചരക്ക് നീക്കം ആരംഭിച്ചത് മുതൽ അതിവേ​ഗത്തിലായിരുന്നു വിഴിഞ്ഞത്തിന്റെ പ്രവർത്തനം.

7 /10

നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ചുരുങ്ങിയത് നാല് വലിയ കപ്പലുകൾ ഒരേ സമയം ബർത്തിൽ അടുപ്പിക്കാനാകുമെന്നാണ് വിവരം.

8 /10

രാജ്യത്തിന്റെ വികസനക്കുതിപ്പിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വലിയ മുതൽക്കൂട്ടാകും.

9 /10

ഒന്നാംഘട്ട പ്രവൃത്തികളുടെ ഭാ​ഗമായി 2700 മീറ്റർ പുലിമുട്ട്, 800 മീറ്റർ നീളത്തിൽ ബർത്ത് എന്നിവയാണ് ഒരുക്കിയത്.

10 /10

രണ്ടാംഘട്ട പ്രവൃത്തിയിൽ പുലിമുട്ടിന്റെ നീളം വർധിപ്പിക്കുകയും അവസാന ഘട്ടത്തിൽ 1200 മീറ്റർ കൂടി നീട്ടി 2000 മീറ്ററായി ബെർത്ത് വികസിപ്പിക്കുകയും ചെയ്യും.

You May Like

Sponsored by Taboola