)
കാബൂൾ: അഫ്നിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടത് കബീര്‍, സിബ്ഘതുള്ള, ഹാരൂണ്‍ എന്നീ ക്രിക്കറ്റ് താരങ്ങളാണ്. പക്തിക പ്രവിശ്യയില്‍ നടന്ന ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.
അടുത്ത മാസം നടക്കാനിരിക്കുന്ന പാക്-ശ്രിലങ്ക ത്രിരാഷ്ട്ര പരമ്പരയുടെ ഭാഗമാകാന്‍ വേണ്ടി പാകിസ്താന് അതിര്‍ത്തിയിലെ ഉര്‍ഗുനില്‍ നിന്നും ശാരണയിലേക്ക് സഞ്ചരിക്കവേയായിരുന്നു ആക്രമണമെന്നാണ് അഫ്ഗാന് ക്രിക്കറ്റ് ബോര്‍ഡ് (എസിബി) അറിയിച്ചത്. ക്രിക്കറ്റ് താരങ്ങളെ കൂടാതെ വേറെ അഞ്ച് പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും വ്യക്തമല്ല.
കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി അഫ്ഗാന് പരമ്പരയില്‍ നിന്നും ഒഴിവാകുന്നുവെന്ന് എസിബി അറിയിച്ചിട്ടുണ്ട്. ആക്രമണത്തെ അപലപിച്ച് അഫ്ഗാന് ടി-20 ടീമിന്റെ ക്യാപ്റ്റന്‍ റാഷിദ് ഖാന് രംഗത്തെത്തിയിരുന്നു. പരമ്പരയില്‍ നിന്നും മാറിനില്‍ക്കാനുള്ള തീരുമാനത്തെയും ക്യാപ്റ്റന്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
I am deeply saddened by the loss of civilian lives in the recent Pakistani aerial strikes on Afghanistan. A tragedy that claimed the lives of women, children, and aspiring young cricketers who dreamed of representing their nation on the world stage.
— Rashid Khan (@rashidkhan_19) October 17, 2025
It is absolutely immoral and…
നവംബർ 5 മുതൽ 29 വരെ ലാഹോറിലും റാവൽപിണ്ടിയിലും വെച്ച് നടക്കാനിരുന്ന ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്കയ്ക്കൊപ്പം അഫ്ഗാനിസ്ഥാനും പങ്കെടുക്കാൻ ഷെഡ്യൂൾ ചെയ്തിരുന്നു. ഒക്ടോബർ 11 ന് അഫ്ഗാൻ സൈന്യം നിരവധി പാക് സൈനിക പോസ്റ്റുകൾ ആക്രമിച്ചതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചത്.
ഇരുവശത്തും ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ട ഈ പോരാട്ടത്തെ തുടർന്ന് ഹ്രസ്വകാലത്തേക്ക് 48 മണിക്കൂർ വെടിനിർത്തലും പ്രഖ്യാപിച്ചിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലേക്കുള്ള പാക് വ്യോമാക്രമണം ഈ വെടിനിർത്തൽ കരാർ ലംഘിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.