കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് പോരാട്ട൦ ഇന്ന്.
സൗത്താ൦ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്കാണ് ഇന്ത്യയുടെ ആദ്യ മത്സരം.
പന്ത്രണ്ടാം ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. ദക്ഷിണാഫ്രിക്കയുടെ മൂന്നാം മത്സരവും. പരിക്കിലായിരുന്ന കേദാര്‍ ജാദവും വിജയ് ശങ്കറുമെല്ലാം സുഖം പ്രാപിച്ചതോടെ ഇന്ത്യന്‍ ടീം പോരാട്ടത്തിന് പൂര്‍ണ സജ്ജ൦!!
വാമപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ തങ്ങളുടെ ശക്തി തെളിയിച്ചതാണ്.
അതേസമയം, മറുഭാഗത്ത് ദക്ഷിണാഫ്രിക്കയുടെ സ്ഥിതി ദയനീയമാണ്. ആദ്യമത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനോട് 104 റണ്‍സിന് തോറ്റ ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനോട് 21 റണ്‍സിനും തോൽവിയേറ്റു വാങ്ങി.
ലോക റാങ്കി൦ഗില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ, 'കിരീട സാധ്യതയുള്ള ടീം' എന്ന മേല്‍വിലാസത്തിലാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്.
ഇന്ത്യയുടെ മൂർച്ചയേറിയ ബോളി൦ഗ് നിരയെയാണ് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് നേരിടേണ്ടി വരിക.
സാധ്യത ടീം:
ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവന്‍, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, എം.എസ്. ധോണി, കേദാര്‍ ജാദവ്/രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി/ഭുവനേശ്വര്‍ കുമാര്‍.
ദക്ഷിണാഫ്രിക്ക: ഫാഫ് ഡുപ്ലെസി (ക്യാപ്റ്റന്‍) ക്വിന്റണ്‍ ഡി കോക്ക്, ഹാഷിം അംല, അയ്ഡന്‍ മാര്‍ക്രം, റാസി വാന്‍ഡെര്‍, ഡ്യുസ്സെന്‍, ജെ.പി. ഡുമിനി, ആന്‍ഡിലെ ഫെഹ്ലുക്വായോ, ക്രിസ് മോറിസ്, ഡ്വെയന്‍ പ്രിറ്റോറിയസ്, കാഗിസോ റബാഡ, ഇമ്രാന്‍.