)
മെല്‍ബണ്‍: രണ്ടാം ടി20യില്‍ ഇന്ത്യക്കെതിരെ നാല് വിക്കറ്റ് ജയം സ്വന്തമാക്കി ഓസ്ട്രേലിയ. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടന്നത്. 126 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. 13.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് വിജയം കണ്ടു. 46 റൺസ് എടുത്ത മിച്ചല്‍ മാര്‍ഷ് ആണ് ടോപ് സ്കോറർ. ട്രാവിസ് ഹെഡ് (28), ജോഷ് ഇംഗ്ലിസ് (20), മിച്ചല്‍ ഓവന് (14) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോറുകൾ.
ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. അഭിഷേക് ശര്‍മയുടെ പ്രകടനമാണ് ഇന്ത്യയെ 100 കടക്കാൻ സഹായിച്ചത്. 37 പന്തില്‍ 68 റൺസ് ആണ് അഭിഷേക് നേടിയത്. ഇന്ത്യൻ ടീമിൽ രണ്ടക്കം കണ്ട മറ്റൊരു താരം ഹർഷിത് റാണയാണ്. 33 പന്തില്‍ 35 റണ്‍സാണ് റാണ നേടിയത്. ഓസീസിന് വേണ്ടി ജോഷ് ഹേസല്‍വുഡ് മൂന്ന് വിക്കറ്റും സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, നതാന്‍ എല്ലിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
126 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഹെഡ് - മാര്‍ഷ് സഖ്യം കൂടി അടിച്ചെടുത്തത് 51 റണ്‍സ് ആണ്. അഞ്ചാം ഓവറിലാണ് ഹെഡ് പുറത്താകുന്നത്. വരുണ്‍ ചക്രവര്‍ത്തിയാണ് ഹെഡിന്റെ വിക്കറ്റ് എടുത്തത്. തുടർന്ന് ഇംഗ്ലിസും മാർഷും ചേർന്ന് 36 റൺസ് നേടി. പിന്നാലെ മാർഷ് ക്രീസിൽ നിന്നും മടങ്ങി. ഈ സമയം ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 39 റൺസ് മാത്രമായിരുന്നു. എട്ട് വിക്കറ്റുകളും ബാക്കിയുണ്ടായിരുന്നു. എന്നാല്‍ ഓസീസിന് തുടർച്ചയായി നാല് വിക്കറ്റുകള്‍ നഷ്ടമായി.
ടിം ഡേവിഡ്, ഇംഗ്ലിസ്, മിച്ചല്‍ ഓവൻ, ജസ്പ്രിത് ബുമ്ര, മാത്യു ഷോര്‍ട്ട് തുടങ്ങിയവരുടെ വിക്കറ്റുകളാണ് ഓസീസിന് തുടർച്ചയായി നഷ്ടപ്പെട്ടത്. എന്നാല്‍ 14-ാം ഓവറില്‍ രണ്ട് റണ്‍ ഓടിയെടുത്ത മാര്‍കസ് സ്റ്റോയിനിസ് ആണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. സേവ്യര്‍ ബാര്ട്ലെറ്റ് (0) പുറത്താവാതെ നിന്നതോടെ വിജയം ഓസീസിന് സ്വന്തമായി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ത്തിന് മുന്നിലാണുള്ളത്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.