)
ദുബായ്: ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്. പാകിസ്ഥാനെതിരെ 5 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. തിലക് വർമ്മയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. സഞ്ജു സാസംസൺ, ശിവം ദുബെ എന്നിവരുടെ പ്രകടനവും ഇന്ത്യയുടെ വിജയത്തിൽ നിർമായക പങ്ക് വഹിക്കുന്നു. 53 പന്തിൽ 69 റൺസ് നേടിയ തിലക് വർമ്മയാണ് കളിയിലെ താരം. 4 സിക്സും 3 ഫോറും ഉൾപ്പെടെയാണ് തിലക് വർമ്മ നേടിയത്. ഇന്ത്യ 19.4 ഓവറിൽ 5 വിക്കറ്റിന് 150 റൺസ് എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്.
ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മികച്ച തുടക്കം നേടിയ പാകിസ്ഥാന് പക്ഷേ ഇടയ്ക്കൊന്ന് കാലിടറി. പാകിസ്ഥാൻ 19.1 ഓവറിൽ 146 റൺസിന് ഓളൗട്ട് ആകുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് നാല് വിക്കറ്റ് നേടി. അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തിയിരുന്നു. നാല് ഓവറില്‍ 30 റണ്‍സ് മാത്രമാണ് കുൽദീപ് വഴങ്ങിയത്. 38 പന്തില്‍ 57 റണ്‍സെടുത്ത സാഹിബ്സാദ ഫര്‍ഹാനാണ് പാകിസ്ഥാന്റെ ടോപ് സ്കോറര്‍. ഫഖര്‍ സമാന് 35 പന്തില്‍ 46 റണ്‍സ് നേടി.
Soaking in all the glory
— BCCI (@BCCI) September 28, 2025
Take a bow Tilak Varma
Updates https://t.co/0VXKuKPkE2#TeamIndia | #AsiaCup2025 | #Final pic.twitter.com/fTshWy24ZR
പാകിസ്ഥാനെതിരെ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന് ക്രീസിലെത്തിയ ഇന്ത്യക്ക് മോശം തുടക്കമാണുണ്ടായത്. ഓപ്പണര്‍ അഭിഷേക് ശര്‍മ (5), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (1), ശുഭ്മാന്‍ ഗില്‍ (12) എന്നിവരുടെ വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമായതോടെ ഇന്ത്യയുടെ വിജയ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. തുടർന്ന് തിലക് വർമ്മയും സഞ്ജു സാംസണും ചേർന്ന് സ്കോർ മുകളിലേക്ക് ഉയർത്തി. എന്നാൽ 12.2 ഓവറിൽ സഞ്ജുവും ഔട്ട് ആയി. ഒരു സിക്സും രണ്ട് ഫോറും ഉൾപ്പെടെ 21 പന്തിൽ 24 റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്. തുടർന്ന് ശിവം ദുബെ ആണ് ക്രീസിലെത്തിയത്. മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിനായി. 2 സിക്സും രണ്ട് ഫോറുംഉൾപ്പെടെ 22 പന്തിൽ 33 റൺസ് എടുത്താണ് ദുബെ മടങ്ങിയത്. പിന്നീടെത്തിയ റിങ്കു സിംഗ് നേരിട്ട ആദ്യ ബോളിൽ തന്നെ 4 അടിച്ച് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു.
ഗംഭീര തുടക്കമായിരുന്നു പാകിസ്ഥാന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഫര്ഹാന് - സമാന് സഖ്യം ചേർന്ന് നേടിയത് 84 റണ്‍സാണ്. പത്താമത്തെ ഓവറിലാണ് ആദ്യ വിക്കറ്റെടുക്കാൻ ഇന്ത്യക്ക് സാധിച്ചത്. ഫര്‍ഹാന്റെ വിക്കറ്റാണ് ആദ്യം വീഴ്ത്തിയത്. വരുണ്‍ ചക്രവര്‍ത്തിയാണ് ഫർഹാനെ പുറത്താക്കിയത്. തുടര്‍ന്ന് സയിം അയൂബ് (14) - സമാന് സഖ്യം ചേർന്ന് 29 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു. എന്നാല്‍ പതിമൂന്നാം ഓവറില്‍ കുൽദീപിന്റെ പന്തിൽ അയൂബ് മടങ്ങി. ഈ സമയം രണ്ടിന് 113 റൺസ് എന്ന നിലയിലായിരുന്നു പാകിസ്ഥാന്.
പിന്നീട് പാകിസ്ഥാൻ നേരിട്ടത് കൂട്ടതകര്‍ച്ചയാണ്. തുടർന്ന് നേടിയ 34 റണ്‍സുകള്‍ക്കിടെ പാകിസ്ഥാന് ഒമ്പത് വിക്കറ്റുകളാണ് നഷ്ടമായത്. സല്മാന് അഗ (8), ഷഹീന് അഫ്രീദി (0), ഫഹീം അഷ്റഫ് (0) എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയതും കുല്‍ദീപ് ആണ്. അവസാന ഓവറുകളില്‍ മുഹമ്മദ് നവാസ് (6), ഹാരിസ് റൗഫ് (6) എന്നിവരെ ജസ്പ്രിത് ബുമ്രയും പുറത്താക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.