)
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 189ന് പുറത്തായി. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിലാണ് മത്സരം നടന്നത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 159നെതിരെ 30 റണ്‍സിന്റെ ലീഡ് ആണ് ഇന്ത്യ നേടിയത്. നിലവിൽ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയിരിക്കുകയാണ്.
ഒന്നാം ഇന്നിംഗ്സിൽ 39 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഗില്‍ പരിക്കിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായിരുന്നു. ഇത് ഇന്ത്യക്ക് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയ്ക്കായി സിമോണ്‍ ഹാര്‍മര്‍ നാലും മാര്‍കോ ജാന്സണ് മൂന്നും വിക്കറ്റ് വീഴ്ത്തി. ടെസ്റ്റിന്റെ ആദ്യ ദിവസം അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ബുമ്രയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
37/1 എന്ന നിലയിലാണ് ഇന്നലെ ഇന്ത്യ കളി അവസാനിപ്പിച്ചത്. യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് ഇന്ത്യക്ക് ഇന്നലെ നഷ്ടമായിരുന്നു. രണ്ടാം ദിനം ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത് വാഷിംഗ്ടണ്‍ സുന്ദറിന്റെ വിക്കറ്റാണ്. സിമോണ്‍ ഹാര്‍മറിന്റെ പന്തില്‍ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച് കൊടുത്താണ് സുന്ദർ മടങ്ങുന്നത്. ഒരു സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 29 റൺസ് ആണ് വാഷിംഗ്ടൺ സുന്ദർ നേടിയത്. രാഹുൽ - സുന്ദർ കൂട്ടുകെട്ടിൽ 57 റൺസ് ആണ് ഇന്ത്യ നേടിയത്.
സുന്ദർ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ഗില്‍ ഫോറടിച്ച് തുടങ്ങിയെങ്കിലും പേശീ വലിവിനെ തുടര്‍ന്ന് ക്രീസ് വിടുകയായിരുന്നു. മൂന്ന് പന്തുകളാണ് താരം നേരിട്ടത്. റിഷഭ് പന്ത് (27), ജുറൽ (14), രവീന്ദ്ര ജഡേജ (27), കുല്‍ദീപ് (1), മുഹമമ്മദ് സിറാജ് (1), ജസ്പ്രിത് ബുമ്ര (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.