പവർ പ്ലേയിൽ മിന്നും പ്രകടനം തന്നെ ആർസിബി വിജയം അനായാസം സ്വന്തമാക്കുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ടായിരുന്നു.

മൊഹാലി: ഐപിഎല്ലിൽ ക്വാളിഫയര്‍ -1ൽ ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ പ്രവേശിച്ചു. പഞ്ചാബ് കിംഗ്സിനെ 8 വിക്കറ്റിന് തോൽപ്പിച്ചാണ് ആര്‍സിബി ഫൈനലിലെത്തിയത്. ഫിൽ സാൾട്ടിന്റെ അര്‍ധ സെഞ്ച്വറി ആര്‍സിബിയ്ക്ക് അനായാസ ജയം നേടിക്കൊടുത്തു. 102 റൺസ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ആർസിബി 10 ഓവറുകൾ ബാക്കി നിൽക്കെ ജയം കണ്ടു. നാലാം തവണയാണ് ആർസിബി ഫൈനലിലെത്തുന്നത്. 2009, 2011, 2016 വർഷങ്ങളിലാണ് ഇതിന് മുൻപ് ആർസിബി ഫൈനലിൽ പ്രവേശിച്ചിട്ടുള്ളത്. എന്നാൽ കപ്പടിക്കാൻ സാധിച്ചിട്ടില്ല.
പവര്‍ പ്ലേയിൽ തന്നെ ശക്തമായ പ്രകടനമായിരുന്നു ആർസിബി കാഴ്ചവെച്ചത്. 12 പന്തിൽ 12 റൺസ് നേടിയ വിരാട് കോലി മടങ്ങിയെങ്കിലും. ഫിൽ സാൾട്ടിന്റെ തകർപ്പൻ പ്രകടനത്തിൽ ടീം സ്കോർ ഉയർന്നു. ഇത് ആർസിബിയെ വിജയത്തിലേക്ക് നയിച്ചു. 23 പന്തിലാണ് സാൾട്ട് അര്‍ധ സെഞ്ച്വറി തികച്ചത്. പിന്നീട് 13 പന്തിൽ 19 റൺസ് നേടിയ മായങ്ക് അഗര്‍വാളും ക്രീസ് വിട്ടു. മുഷീര്‍ ഖാൻ ആണ് മായങ്കിനെ പുറത്താക്കിയത്.. 10-ാം ഓവറിൽ തന്നെ ആര്‍സിബി വിജയലക്ഷ്യം മറികടന്നു. സാൾട്ട് 56 റൺസാണ് നേടിയത്. നായകൻ രജത് പാട്ടീദാര്‍ 15 റൺസുമായും പുറത്താകാതെ നിന്നു.
They hunt in pairs
— IndianPremierLeague (@IPL) May 29, 2025
A ruthless show on display tonight by the #RCB bowlers #TATAIPL | #PBKSvRCB | #Qualifier1 | #TheLastMile | @RCBTweets pic.twitter.com/mPJpw4F3ed
ആർസിബിയുടെ സുയാഷ് ശർമ്മയും ജോഷ് ഹേസൽവുഡും ചേർന്നാണ് പഞ്ചാബ് കിംഗ്സ് ബാറ്റര്‍മാരെ തകർത്തത്. രണ്ട് പേരും 3 വിക്കറ്റുകൾ വീതം വീഴ്ത്തി ആർസിബിയുടെ ജയം ഉറപ്പാക്കി. ടോസ് നേടിയ ആർസിബി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പവർ പ്ലേ തീരും മുൻപ് തന്നെ പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിംഗ്, ശ്രേയസ് അയ്യർ, ജോഷ് ഇംഗ്ലിസ് തുടങ്ങിയവരുടെ വിക്കറ്റുകൾ ആർസിബി വീഴ്ത്തിയതാണ് പഞ്ചാബിന് തിരിച്ചടിയായത്. ഇതോടെ പഞ്ചാബിന് 14.1 ഓവറിൽ 101 റൺസ് നേടാനെ സാധിച്ചുള്ളൂ. ഈ സ്കോരോടെ ഐപിഎൽ പ്ലേഓഫുകളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോര്‍ എന്ന നാണക്കേടിന്റെ റെക്കോര്‍ഡും പഞ്ചാബ് സ്വന്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.