PBKS vs MI: ഐപിഎൽ 2025 ക്വാളിഫയർ-2 ൽ മുംബൈയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിംഗ്സ് ഫൈനലിലേക്ക് യോഗ്യത നേടി.

അഹമ്മദാബാദ്: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് തരിപ്പണമാക്കി പഞ്ചാബ് കിങ്സ് ഫൈനലിൽ കടന്നു. പഞ്ചാബ് മുംബൈയെ തകർത്തത് 5 വിക്കറ്റിനാണ്.
മുംബൈയുടെ 204 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മറി കടക്കുകയായിരുന്നു. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് പഞ്ചാബ് നേരിടാൻ പോകുന്നത്. ഇരു ടീമുകളും ഇതുവരെ ഐപിഎൽ കിരീടം നേടിയിട്ടില്ല എന്നതുകൊണ്ടു തന്നെ ഇത്തവണ പുതിയൊരു ചാമ്പയന്റെ പിറവി കാണാൻ കഴിയും എന്നത് ഈ മത്സരത്തിന്റെ പ്രധാന പ്രത്യേകതയാണ്. മഴ കാരണം രണ്ടര മണിക്കൂർ വൈകിയാണ് രണ്ടാം ക്വാളിഫയർ മത്സരം തുടങ്ങിയത്. വെടിക്കെട്ടോടെ ബാറ്റിംഗ് ആരംഭിച്ച മുംബൈ ഇന്ത്യൻസിന് മൂന്നാം ഓവറിൽ 8 റൺസുമായി രോഹിത് ശർമ്മയെ നഷ്ടമായി.
ശേഷം ജോണി ബെയര്‍സ്റ്റോയും തിലക് വര്‍മയും തകര്‍ത്തടിച്ചതോടെ മുംബൈയുടെ സ്കോര്‍ കുതിക്കുകയായിരുന്നു. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ 65-1 എന്ന നിലയിലായിരുന്നു മുംബൈ ഇന്ത്യൻസ്. തുടർന്ന് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച തിലക് വര്‍മയും സൂര്യകുമാര്‍ യാദവും നടത്തിയ പ്രകടനം മുംബൈ പത്തോവറില്‍ നൂറുകടന്നു. എന്നാൽ 13 ഓവര്‍ അവസാനിക്കുമ്പോള്‍ ടീം 131-2 എന്ന നിലയിലായിരുന്നു. എന്നാല്‍ യൂര്യകുമാറിനെ ചാഹല്‍ പുറത്താക്കുകയായിരുന്നു. 26 പന്തില്‍ നിന്ന് 44 റണ്‍സെടുത്താണ് സൂര്യകുമാര്‍ മടങ്ങിയത്. അതിനു പിന്നാലെ തിലകും പുറത്തായതോടെ മുംബൈ 142-4 എന്ന നിലയിലായി. ഒടുക്കം നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 203 റണ്‍സെടുക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ നടത്തിയ പ്രകടനം പഞ്ചാബിന്റെ വിജയത്തിന് പുറത്താകാതെ 87 റണ്‍സെടുത്തു. ശ്രേയസ്സിന്റെ ഇന്നിങ്സാണ് പഞ്ചാബിന്റെ വിജയത്തിന് നെടുംതൂണായി. 41 പന്തുകൾ നേരിട്ട ശ്രേയസ് 5 ബൗണ്ടറികളും 8 സിക്സറുകളുമടക്കം 87 റൺസുമായി പുറത്താകാതെ നിന്നു. നെഹല്‍ വധേര 29 പന്തിൽ 48 റൺസും, ജോഷ് ഇന്‍ഗ്ലിസ് 38 റൺസും എടുത്തുകൊണ്ട് ടീമിനായി മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയുമുണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.