മഴയില്‍ കുതിര്‍ന്ന്‍ കാര്യവട്ടത്തെ സ്റ്റേഡിയം; ഇന്ത്യ-ന്യൂസിലന്‍ഡ്‌ മത്സരം 'ആശങ്ക'യില്‍

ഗ്രീന്‍ഫീല്‍ഡിലെ പുതുപുത്തന്‍ പിച്ചില്‍ 29 വര്‍ഷത്തിനു ശേഷം നടക്കുന്ന  നിര്‍ണായക ട്വന്റി-ട്വന്റി മത്സരത്തെ മഴ തടസപ്പെടുത്തി.  ഓരു മണിക്കൂർ മുമ്പ് വിട്ടു മാറിയ മഴ വീണ്ടും  പെയ്ത  സാഹചര്യത്തിൽ ടോസ് വൈകുമെന്ന് ഉറപ്പായി. മൈതാനം പൂർണമായും കാര്‍മേഘം കൊണ്ട് മൂടിയിരിക്കുകയാണ്.  

Last Updated : Nov 7, 2017, 07:21 PM IST
മഴയില്‍ കുതിര്‍ന്ന്‍ കാര്യവട്ടത്തെ സ്റ്റേഡിയം; ഇന്ത്യ-ന്യൂസിലന്‍ഡ്‌ മത്സരം 'ആശങ്ക'യില്‍

കാര്യവട്ടം:ഗ്രീന്‍ഫീല്‍ഡിലെ പുതുപുത്തന്‍ പിച്ചില്‍ 29 വര്‍ഷത്തിനു ശേഷം നടക്കുന്ന  നിര്‍ണായക ട്വന്റി-ട്വന്റി മത്സരത്തെ മഴ തടസപ്പെടുത്തി.  ഓരു മണിക്കൂർ മുമ്പ് വിട്ടു മാറിയ മഴ വീണ്ടും  പെയ്ത  സാഹചര്യത്തിൽ ടോസ് വൈകുമെന്ന് ഉറപ്പായി. മൈതാനം പൂർണമായും കാര്‍മേഘം കൊണ്ട് മൂടിയിരിക്കുകയാണ്.  മത്സരം നടക്കുകയാണെങ്കില്‍, ടോസ് നിര്‍ണായക പങ്കുവഹിക്കും. ടോസ് ലഭിക്കുന്നവര്‍ എതിര്‍ ടീമിനെ ബാറ്റിംഗിന് അയക്കനാകും ശ്രമിക്കുക. 

മഴയായിരുന്നെങ്കിലും കാത്തിരുന്നെത്തിയ മത്സരത്തിന് ഒന്നും തടസ്സമാവില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു താരങ്ങളും സംഘാടകരും. മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം നേരത്തേ വിറ്റുതീർന്നു. 

 ജയത്തോടെ പരമ്പര  സ്വന്തമാക്കനാകും ഇന്ത്യ ശ്രമിക്കുക. നായകന്‍ വിരാട് കോഹ്‌ലി മുന്നില്‍ നയിക്കുമ്പോള്‍ പൊരുതാനുള്ള ചങ്കുറപ്പുണ്ട് ബാറ്റ്‌സ്മാന്‍മാര്‍ക്ക്. പുതുമുഖങ്ങളായ അക്‌സര്‍ പട്ടേലും യുസ്‌വേന്ദ്ര ചഹലും ഒരുക്കുന്ന സ്പിന്‍ മാന്ത്രികതയുമാണ് ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യയുടെ ആത്മവിശ്വാസം. എന്നാല്‍, മഴ വില്ലനായി എത്താന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചക്കും കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലും പരിസരങ്ങളിലും മഴ പെയ്തിരുന്നു. 

മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഒാരോ മത്സരം ജയിച്ചതോടെ 1-1 എന്ന നിലയിലാണ് കാര്യവട്ടത്തെ പച്ചപ്പുൽ മൈതാനത്ത് മൂന്നാം പോരാട്ടമെത്തുന്നത്. ബാറ്റിലും ബൗളിലും ഇരുടീമുകളും ഒപ്പത്തിനൊപ്പമെന്ന് വ്യക്തമാക്കിയതോടെ പ്രവചനാതീതമാണ് സാധ്യതകൾ. 

ന്യൂഡൽഹിയിലെ ഫിറോസ്ഷാ കോട്ലയിൽ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യ 53 റൺസിന് ജയിച്ചപ്പോൾ, രാജ്കോട്ടിൽ ഓള്‍റൗണ്ട് ഫോമിൽ തിരിച്ചെത്തിയ ന്യൂസിലൻഡ് 40 റൺസ് ജയവുമായി പരമ്പരയിൽ ഒപ്പമെത്തി. ഇനി കാര്യവട്ടത്തെ കളിയിൽ ആര് ജയിക്കുമെന്ന് കാണാം. ചാമ്പ്യൻഷിപ് ആരുയർത്തിയാലും തിരുവനന്തപുരത്തിനും കേരള ക്രിക്കറ്റിനും അതൊരു ചരിത്രമാവും. 

Trending News