ന്യൂഡൽഹി: ഛത്തീസ്ഗഡിലെ സുക്മയിൽ നക്സൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച 25 സിആർപിഎഫ് ജവാന്മാരുടെ മക്കൾക്ക് സഹായ ഹസ്തവുമായി ക്രിക്കറ്റർ ഗൗതം ഗംഭീർ.
കുട്ടികളെ ഗൗതം ഗംഭീര്‍ ഫൗണ്ടേഷനാണ് ഏറ്റെടുക്കുന്നത് . അവരുടെ എല്ലാ ചെലവുകളും ഫൗണ്ടേഷന് നല്‍കും. ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മക്കളുടെ ദൃശ്യങ്ങള്‍ തന്നെ ദു:ഖിതനാക്കിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ ടീം ഇതിനകം തന്നെ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പുരോഗതി പിന്നീട് പങ്ക് വെയ്ക്കും.
സുഖ്മ സംഭവത്തിന് പ്രതികാരം ചെയ്യണമെന്ന് വികാരഭരിതനായി ഗൗതം ഗംഭീര്‍ നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു . സംഭവത്തിനു ശേഷം നടന്ന ക്രിക്കറ്റ് മത്സരത്തില്‍ അദ്ദേഹന് ക്യാപ്ടനായ കൊല്‍ക്കത്ത ടീം കയ്യില്‍ കറുത്ത ബാന്‍ഡ് ചുറ്റിയാണ് കളിക്കാനിറങ്ങിയത് .
സുക്മയിൽ ജവാന്മാർ കൊല്ലപ്പെട്ടതിനെതിരേ ഗംഭീർ ശക്തമായി പ്രതികരിച്ചിരുന്നു. ജവാന്മാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റുകളോട് അതേ നാണയത്തിൽ തിരിച്ചടിക്കണമെന്ന് ഗംഭീർ ട്വിറ്ററിൽ കുറിച്ചിരുന്നു.
ഛത്തീസ്ഗഡ്, കാഷ്മീർ, വടക്കുകിഴക്കൻ പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ജവാന്മാർ ആക്രമിക്കപ്പെടുകയാണ്. വില കുറഞ്ഞതല്ല എന്റെ രാജ്യത്തുള്ള ജനങ്ങളുടെ ജീവൻ. ചിലർ ഇതിന് കനത്ത വില നൽകേണ്ടി വരുമെന്നും ഗംഭീർ ട്വീറ്റ് ചെയ്തിരുന്നു.