തുടര്‍ച്ചയായ മൂന്നാം തവണയും യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം സ്വന്തമാക്കി ഫുട്ബോൾ ഇതിഹാസം ലയണ്ണൽ മെസ്സി!!
യൂറോപ്യന്‍ ലീഗുകളിലെ മികച്ച ഗോള്‍ വേട്ടക്കാരനുള്ള പുരസ്കാരമാണ് ഗോള്‍ഡന്‍ ഷൂ. കരിയറില്‍ ആറാം തവണയാണ് മെസ്സി ഈ പുരസ്കാരം സ്വന്തമാക്കുന്നത്.
തുടര്‍ച്ചയായി മൂന്ന് വര്‍ഷ൦ ടോപ് സ്‌കോറര്‍ പട്ടം നിലനിര്‍ത്തിയ താരമെന്ന ബഹുമതിയും ഇതോടെ മെസ്സി സ്വന്തമാക്കി.
പിഎസ്ജി താരം കിളിയന്‍ എംബാപ്പയെ പിന്തള്ളിയാണ് മെസ്സി പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്. 2018-19 ലാലിഗ സീസണില്‍ മെസ്സി 36 ഗോളുകള്‍ നേടിയിരുന്നു.
ബാഴ്‌സലോണയില്‍ നടന്ന ചടങ്ങില്‍ കുടുംബത്തോടൊപ്പമാണ് മെസ്സി പങ്കെടുത്തത്. മക്കളായ തിയോഗോയും മറ്റിയോയും ചേര്‍ന്നാണ് മെസ്സിക്ക് പുരസ്‌കാരം സമ്മാനിച്ചത്.
ഏറ്റവും കൂടുതല്‍ തവണ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കിയ താരമാണ് മെസ്സി. നാല് ഗോള്‍ഡ്ന്‍ ഷൂ പുരസ്കാരങ്ങളുമായി യുവന്‍റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്ത്.
2009 ലാണ് മെസ്സി ആദ്യമായി ഗോള്‍ഡന്‍ ഷൂ കരസ്ഥമാക്കിയത്. സീസണില്‍ 34 ഗോളുകള്‍ നേടിക്കൊണ്ടായിരുന്നു അത്.
2011 -12 സീസണില്‍ അമ്പത് ഗോളുകള്‍ നേടി മെസ്സി കൊടുങ്കാറ്റായി. തൊട്ടടുത്ത സീസണില്‍ 46 ഗോളുകളോട ടോപ് സ്‌കോറര്‍.
2016-17 ല്‍ 37 ഗോളുകള്‍, 2017-18 ല്‍ 34 ഗോളുകള്‍, 2018-19ല്‍ 36 ഗോളുകള്‍ എന്നിങ്ങനെയാണ് മെസ്സിയുടെ ടോപ് സ്‌കോറിംഗ് പ്രകടനം.