ഹൈദരാബാദ്: ഐപിഎല്‍ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമെന്ന റെക്കോഡ് മുംബൈ ഇന്ത്യന്‍സിന് സ്വന്ത൦.
ഒരൊറ്റ റണ്ണിനാണ് രോഹിത്തിന്റെ മുംബൈ ഇന്ത്യന്‍സ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കി൦ഗ്സിനെ തോല്‍പ്പിച്ചത്.
ടോസ് നേടി ബാറ്റി൦ഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടിയപ്പോള്‍ ചെന്നൈയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് മാത്രമാണ് നേടാനായത്.
അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ലസിത് മലിംഗയുടെ പന്തില്‍ ഷാര്‍ദുല്‍ ഠാകൂര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി.
59 പന്തില്‍ എട്ടു ഫോറും നാല് സിക്സും സഹിതം 80 റണ്‍സ് അടിച്ചുകൂട്ടിയ ഓപ്പണര്‍ ഷെയ്ന് വാട്സനാണ് ചെന്നൈയെ ഒരു പരിധി വരെ കാത്തത്.
25 പന്തില്‍ മൂന്നു വീതം ഫോറും സിക്സും സഹിതം 41 റണ്‍സ് നേടിയ കീറോണ്‍ പോളാര്‍ഡ് ആണ് മുംബൈയുടെ ടോപ്പ് സ്കോറര്‍. ചെന്നൈക്ക് വേണ്ടി ഷെയിന്‍ വാട്സണ് 80 റണ്‍സും ഫാഫ് ഡു പ്ലെസിസ്(26), ഡ്വെയിന്‍ ബ്രാവോ (15) റണ്‍സും എടുത്ത് സ്കോറുയര്‍ത്തി.
മുംബൈക്ക് വേണ്ടി കീറണ്‍ പോളാര്‍ഡ് (25 പന്തില്‍ 45 റണ്‍സ്) സൂര്യ കുമാര്‍ യാദവ് (15), ഇഷാന് കിഷന്(23) ഹര്‍ദിക് പാണ്ഡ്യ (16) രോഹിത് ശര്‍മ എന്നിവരാണ് സ്കോര്‍ ഉയര്‍ത്തിയത്.