)
സഞ്ജു സാംസണ് കഴിഞ്ഞ കളിയില്‍ നേരിട്ട അവഗണനയാണ് ഇപ്പോൾ കായിക ലോകം ചര്‍ച്ച ചെയ്തു കൊണ്ടിക്കുന്നത്. ദേശീയ മാധ്യമങ്ങളിൽ അടക്കം ഇത് ചര്‍ച്ച ചെയ്യപ്പെടുന്നു എന്നതാണ് ഏറ്റവും പ്രധാനം. മലയാളികൾ മാത്രമല്ല സഞ്ജുവിനായി വാദിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്.
ടി-20യിൽ മികച്ച കരിയർ ഉള്ള സഞ്ജുവിനെ എന്തിനാണ് തഴയുന്നത്, ആരുടെ നിര്‍ദേശ പ്രകാരമാണ് എന്നുൾപ്പെടെയുള്ള ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ആദ്യ ഓപ്പണിംഗ് സ്ഥാനം... പിന്നെ മൂന്നാം സ്ഥാനക്കാരൻ.. പിന്നെ അഞ്ചാം സ്ഥാനക്കാരൻ... എന്നിട്ടും പരിഭവമില്ല... എന്നാല്‍ ഏഷ്യാകപ്പില്‍ ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടത്തില്‍ സഞ്ജുവിന്റെ സ്ഥാനം എന്തായിരുന്നുവെന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. ആറാമത്തെ വിക്കറ്റ് നഷ്ടമായിട്ടും സഞ്ജുവിനെ ഇറക്കാന്‍ തയ്യാറായിരുന്നില്ല.
സ്കോര്‍ ബോര്‍ഡ് 10 ഓവറിന് ശേഷം ഇഴഞ്ഞു നിങ്ങുന്നു, നിരവധി വിക്കറ്റുകള്‍ വീഴുന്നു... എന്നിട്ടും എന്തുകൊണ്ട് സഞ്ജുവിന് അവസരം നിഷേധിച്ചെന്ന ചോദ്യമാണ് അവശേഷിക്കുന്നത്. ഇത്രയും വൈരാഗ്യം ഉണ്ടാകാന്‍ സഞ്ജു ചെയ്ത തെറ്റെന്താണെന്ന ചോദ്യവും നിലനില്ക്കുന്നു. ഏകദിനത്തിലെ തഴയല്‍ തുടരുന്നതിനിടെയാണ് അവസാന ടി ട്വന്റി മത്സരത്തിലും കടുത്ത അവഗണന. ഇനി അടുത്ത മത്സരത്തില്‍ അവസരം ലഭിക്കുമോയെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
അവസരം നഷ്ടപ്പെടുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ലാലേട്ടനെ ഉപമിച്ചാണ് സഞ്ജു മറുപടി നല്‍കുന്നത്. 40 വര്‍ഷമായി അദ്ദേഹം സിനിമാ രംഗത്തുണ്ട്. രാജ്യത്ത് നിന്നും വലിയ അവര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. 10 വര്‍ഷമായി ദേശീയ ടീമിന്റെ ഭാഗമാണ് താന്‍, നയകനായി മാത്രമല്ല, വില്ലനായും, ജോക്കറായും തനിക്ക് വേഷം ചെയ്യാന്‍ കഴിയുമെന്നാണ് സഞ്ജുവിന്റെ മറുപടി.
ബാറ്റിംഗ് നിരയില്‍ പുതിയ പരീക്ഷണമായിരുന്നു ഇന്നലെ ഇന്ത്യ നടത്തിയത്. അത് പരാജയമായിരുന്നെന്ന് സ്കോര്‍ ബോര്‍ഡില്‍ വ്യക്തമാണ്. അഞ്ചാം സ്ഥാനത്ത് സഞ്ജുവിനെക്കാള്‍ അനുയോജ്യനായ മറ്റൊരും താരം ഇല്ലെന്ന് ബാറ്റിങ് കോച്ച് തന്നെ വ്യക്തമാക്കിയതാണ്. എന്നിട്ടും അവഗണന മാത്രം. മൂന്നാം സ്ഥാനക്കാരനായി ശിവം ദുബേയെ പരീക്ഷിക്കുമ്പോള്‍ എന്തുകൊണ്ട് സഞ്ജുവിനെ പരിഗണിച്ചില്ല. അഞ്ചാനനായി ഹാര്‍ദിക് പാണ്ഡ്യ എന്ന തീമാനവും ശരിയായിരുന്നോ?
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.