ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് രണ്ടു മത്സരങ്ങള്‍ ആണുള്ളത്. ന്യൂസിലൻഡും ശ്രീലങ്കയും തമ്മിലാണ് ആദ്യ മത്സരം. കാർഡിഫിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നുമണിക്ക് തുടങ്ങും.
മികച്ച ബൗളിംഗ് കരുത്തും ഓൾറൗണ്ട് മികവും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവും കിവീസിന് മുൻതൂക്കം നൽകുന്നു. മറുവശത്ത് മുൻ ലോക ചാമ്പ്യൻമാരായ ശ്രീലങ്കയ്ക്ക് താളം കണ്ടെത്താൻ സാധിച്ചിട്ടില്ല.
രണ്ടാം മത്സരത്തിൽ ആറാം കിരീടം ലക്ഷ്യമിട്ടെത്തിയ ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാനെ നേരിടും. ബ്രിസ്റ്റലിൽ വൈകിട്ട് ആറിനാണ് മത്സരം. ദുർബലരെങ്കിലും വൈവിധ്യമുള്ള നിരയുമായെത്തിയ അഫ്ഗാനെ എഴുതി തള്ളാനാവില്ലെന്നാണ് വിലയിരുത്തൽ.
പരിചയക്കുറവ് പ്രശ്നമാണെങ്കിലും വൈവിധ്യവും പോരാട്ടവീര്യവും കൈമുതലായുള്ള അഫ്ഗാനിസ്ഥാനെ കരുതലോടെ മാത്രമേ നേരിടാനാവു. സന്നാഹ മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച അഫ്ഗാനിസ്ഥാന്‍ ലോകകപ്പിൽ ജയത്തോടെ തുടക്കമിടാനാകും ഇന്നിറങ്ങുക.