ലോകകപ്പ് മൽസരത്തിൽ ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസിന് 269 റൺസ് വിജയലക്ഷ്യം. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ധോണിയുടെയും ക്യാപ്റ്റന്‍ കോഹ്‌ലിയുടെയും മികവിലായിരുന്നു ഇന്ത്യയുടെ ഇന്നിംഗ്സ്.
രണ്ട് സികസും ഒരു ഫോറും സഹിതം 16 റണ്‍സ് അവസാന ഓവറില്‍ നേടിയതോടെ ധോണി 61 പന്തില്‍ 56 റണ്‍സ് കണ്ടെത്തി. 82 പന്തിൽ എട്ട് ബൗണ്ടറി സഹിതം 72 റൺസാണ് കോഹ്‌ലി നേടിയത്.
രോഹിത് ശർമ (18), കെ. എൽ. രാഹുൽ (18), വിജയ്ശങ്കർ (14), കേദാർ ജാദവ് (7) എന്നിവരാണ് പുറത്തായ മറ്റ് കളിക്കാര്‍.
കെമർ റോച്ചാണ് ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. രോഹിത് ശർമയുടെയും വിജയ് ശങ്കറിന്‍റെയും കേദാർ ജാദവിന്‍റെയും വിക്കറ്റുകളായിരുന്നു അത്.
ജെയ്സൺ ഹോൾഡറും ഷെൽഡൺ കോട്രലും രണ്ടു വീതം വിക്കറ്റും വീഴ്ത്തി. രണ്ട് വിക്കറ്റുകൾ റിവ്യൂവിലൂടെയാണ് വിൻഡീസ് വീഴ്ത്തിയത്.
പന്ത്രണ്ടാം ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമ്മയും കെഎൽ രാഹുലു൦ ചേര്‍ന്നാണ് ഇന്നിംഗ്സ് ആരംഭിച്ചത്.
എന്നാല്‍, 29 റണ്‍സ് എത്തി നില്‍ക്കെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 23 ബോളില്‍ 18 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് പുറത്തായത്. ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണ്ണായകമായ കളിയാണ് ഇപ്പോള്‍ നടക്കുന്നത്.
എല്ലാ കളികളും ജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താനാണ് ഇന്ത്യയുടെ ശ്രമം. അഞ്ചു കളികളില്‍ നിന്ന് ഒമ്പത് പോയന്‍റുള്ള ഇന്ത്യ പോയിന്‍റ് പട്ടികയില്‍ മൂന്നാമതാണ്.
ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്നു തന്നെ പുറത്താകുമെന്നതിനാല്‍ വെസ്റ്റീന്‍ഡീസീനും ഈ മത്സരം നിര്‍ണ്ണായകമാണ്. ആറു കളികളില്‍ നിന്ന് മൂന്നു പോയിന്‍റ് മാത്രമാണ് വിന്‍ഡീസിന്‍റെ സമ്പാദ്യം.