)
മുംബൈ: വനിതാ ലോകകപ്പിൽ ആദ്യമായി ലോകകപ്പ് കിരീടം ഇന്ത്യൻ ടീമിന് ഇനി ഒരു വിജയം മാത്രം മതി. നവി മുംബൈയിലെ ഡോ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ ഏഴ് തവണ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് എതിരെ റെക്കോർഡ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ജെമീമ റോഡ്രിഗസി യുടെ മികച്ച പ്രകടനവും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധസെഞ്ചുറിയുമാണ് ഇന്ത്യയുടെ വിജയത്തിന് ആധാരം. ജെമീമ 134 പന്തിൽ 127 റൺസുമായി പുറത്താകാതെ നിന്നപ്പോൾ 88 പന്തില്‍ 89 റണ്‍സെടുത്ത ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്റെ അര്‍ധസെഞ്ചുറിയും അതുപോലെ 16 പന്തില്‍ 26 റണ്‍സെടുത്ത റിച്ച ഘോഷിന്റെയും 17 പന്തില്‍ 24 റണ്‍സെടുത്ത ദീപ്തി ശര്‍മയുടെയും ഇന്നിംഗ്സുുകളും ഇന്ത്യൻ വിജയത്തിന് തിരികൊളുത്തി. ഈ ലോകകപ്പിൽ മികച്ച ഫോമിലായിരുന്നു സ്മൃതി മന്ദന 24 റൺസെടുത്ത മടങ്ങിയിരുന്നു.
വനിതാ ഏകദിന ലോകകപ്പിൽ തുടർച്ചയായ 15 വിജയങ്ങൾക്ക് ശേഷം ആദ്യമായാണ് ഓസ്ട്രേലിയ പരാജയം അറിയുന്നത്. ഞായറാഴ്ച നവി മുംബൈയിൽ വച്ചുനടക്കുന്ന ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.