)
ഇസ്രയേൽ സൈനിക ഇന്റലിജൻസ് യൂണിറ്റിലേക്കുള്ള ക്ലൗഡ് കമ്പ്യൂട്ടിംഗ് എഐ സേവനങ്ങൾ അമേരിക്കൻ ടെക് ഭീമൻ മൈക്രോസോഫ്റ്റ് റദ്ദാക്കി. പലസ്തീൻ ജനതയെ നിരീക്ഷിക്കാൻ ഈ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിന് തുടർന്നാണ് നടപടി. ദി ഗാർഡിയൻ, +972 മാഗസിൻ, ഹെബ്റെയു-ലാംഗ്വേജ് ഔട്ട്ലെറ്റ് ലോക്കൽ കോൾ എന്നീ മാധ്യമങ്ങളുടെ സമഗ്ര അന്വേഷണത്തിലാണ് റിപ്പോർട്ട്.
ഗാസയിലും വെസ്റ്റ് ബാങ്കിലെയും ജനങ്ങളുടെ ഫോൺകോൾ ഡാറ്റ സംഭരിക്കാൻ ഇസ്രയേൽ സൈനത്തിന്റെ യൂണിറ്റ് 8200, മൈക്രോസോഫ്ററ്റിന്റെ അസൂർ ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റഫോം ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സിഗ്നൽ ഇന്റലിജൻസ് ശേഖരിക്കുന്നതുൾപ്പടെയുള്ള രഹസ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഇസ്രയേലി സൈന്യത്തിന്റെ എലൈറ്റ് സൈബർ യുദ്ധ യൂണിറ്റാണ് യൂണിറ്റ് 8200.
ALSO READ: പുതിയ പാർട്ടി പ്രഖ്യാപിച്ച് തേജ് പ്രതാപ് യാദവ്, ആർജെഡിക്ക് തിരഞ്ഞെടുപ്പ് നിർണായകം
2021 ൽ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയും യൂണിറ്റ് 8200 ൻ്റെ നേതാവ് യോസി സരിയേലും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, കമ്പനിയുടെ അസൂർ പ്ലാറ്റ്ഫോമിലേക്ക് വലിയ അളവിൽ സുസ്ഥിര ഇൻ്റലിജൻസ് മെറ്റീരിയലുകൾ നീക്കുന്നതിൽ സഹകരിക്കാൻ കരാറിലെത്തിയതായി അന്വേഷണത്തിൽ പറയുന്നു. എന്നാൽ 2022 മുതൽ പ്രവർത്തനക്ഷമമായ ഈ പ്രക്രിയ പലസ്തീൻ ജനങ്ങളുടെ ഡേറ്റ ശേഖരിക്കാൻ യൂണിറ്റ് 8200 ഉപയോഗിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.