തെലങ്കാനയില്‍ വനിതാ മൃഗ ഡോക്ടര്‍ ക്രൂര ബാലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്.
എന്നാല്‍, മരണ ശേഷവും ക്രൂരത ഡോക്ടറെ പിന്തുടരുകയാണ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളില്‍ നിന്നും മനസിലാകുന്നത്.
ഇരയായ യുവതിയുടെ പേര് പോൺ സൈറ്റുകളിലെ ട്രെൻഡുകളിൽ ഒന്നാമതെത്തി നില്‍ക്കുകയാണ്.
ലോകത്തെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന പോൺ സൈറ്റുകളിലൊന്നിന്‍റെ ഇന്ത്യൻ, പാകിസ്ഥാൻ പതിപ്പുകളിലാണ് ഡോക്ടറുടെ പേര് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇതിനെതിരെ വന്‍ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ അരങ്ങേറുന്നത്. ഈ ലിസ്റ്റിൽ നിന്നും ഇരയായ പെൺകുട്ടിയുടെ പേര് നീക്കം ചെയ്യണം എന്ന് ട്വീറ്റ് ചെയ്ത് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
തെലങ്കാനയില്‍ 26കാരിയായ മൃഗഡോക്ടറെയാണ് ബുധനാഴ്ച രാത്രി ഹൈദരാബാദിൽ ക്രൂരമായ ബലാത്സംഗത്തിന് ശേഷം തീകൊളുത്തി കൊന്നത്.
രാത്രിയാത്രക്കിടെ ബൈക്ക് കേടായപ്പോൾ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് യുവതിയെ കൊലപ്പെടുത്തിയത്.
ഹൈദരാബാദിലെ ഔട്ടർ റി൦ഗ് റോഡിലെ അടിപ്പാതയില്‍ നിന്നും കത്തിക്കരിഞ്ഞ നിലയിൽ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.
സംഭവത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പോലീസിന്‍റെ അനാസ്ഥയും പ്രതിഷേധങ്ങള്‍ക്ക് കാരണമാണ്.
തുടര്‍ന്ന്, എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിപ്പിച്ചതിന് ഷംഷാബാദ് സബ് ഇൻസ്പെക്ടറെയും രണ്ട് ഹെഡ് കോൺസ്റ്റബിൾമാരെയും സസ്‌പെൻഡ് ചെയ്തിരുന്നു.
സംഭവത്തില്‍ നാല് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതികൾക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായി.