ഒരേ കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തിയ കഥ കേട്ട് കേരളക്കരയാകെ ഞെട്ടിയിരിക്കുകയാണ്.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ( 2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്.
2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍.
2008-ല്‍ ടോം തോമസ്, 2011ല്‍ റോയി തോമസ്, 2014-ല്‍ അന്നമ്മയുടെ സഹോദരൻ മാത്യു, അതിനുശേഷം ടോം തോമസിന്‍റെ സഹോദരപുത്രന്‍റെ മകള്‍ ആല്‍ഫൈന്‍, ഒടുവില്‍ 2016ല്‍ സഹോദര പുത്രന്‍റെ ഭാര്യ സിലി.
ഈ കൊലപാതകങ്ങള്‍ക്കെല്ലാം പിന്നില്‍ ഒരു സ്ത്രീയാണ് എന്നതാണ് ഏറെ ശ്രദ്ധേയം.
സയനൈഡ് നല്‍കി ആറു പേരുടെ ജീവനെടുത്ത ജോളിയെയാണ് ഇപ്പോള്‍ ട്രോളന്‍മാര്‍
ഏറ്റെടുത്തിരിക്കുന്നത്.
ജോളി ചേച്ചി സൈനേഡ് എന്ന പേരില്‍ ഒരു പേജ് തന്നെ ഫേസ്ബുക്കില്‍ തുടങ്ങിയിരിക്കുന്നു.
ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജോളി ജയിലില്‍ പോയാല്‍ സഹ തടവുകാരുടെ പ്രതികരണം എങ്ങനെയാകുമെന്നാണ് ട്രോളന്‍മാര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തിരിക്കുന്നത്.
പതിവുപോലെ ജോളിയുടെ കേസ് ഏറ്റെടുക്കാനെത്തുന്ന ആളൂര്‍ വക്കീല്‍, കേസെന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് ചായയെടുക്കുന്ന ജോളി തുടങ്ങിയവയാണ് മറ്റ് വിഷയങ്ങള്‍.