സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തിൽ ശക്തമായ സമരപരിപാടികളാണ് യുവമോർച്ച സംഘടിപ്പിച്ചത്.
പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി BG വിഷ്ണു ഉൾപ്പെടെ നിരവധി പ്രവർത്തകർ ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലിൽ കഴിയുകയാണ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത്സമരസപ്പെടാത്ത യുവജന സംഘടന എന്ന നിലയിൽ സ്വർണ്ണക്കടത്ത് വിഷയത്തിൽ സമരങ്ങൾ നടത്താതിരിക്കാൻ യുവമോർച്ചക്ക് കഴിയില്ല എന്ന് സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ പറയുന്നു,സംസ്ഥാനത്ത് കോവിഡ് വ്യാപനം കണക്കിലെടുത്ത് പ്രതിഷേധം സോഷ്യല്‍ മീഡിയയിലൂടെയാണ്
സംഘടിപ്പിക്കുന്നത്.
അതു കൊണ്ടു തന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് "മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്തും,
യുവജന ശബ്ദം ഉയരട്ടെ" തുടങ്ങിയ ക്യാമ്പയിനുകൾക്ക് യുവമോർച്ച തുടക്കം കുറിക്കുകയാണ്.
യുവമോർച്ച സോഷ്യൽ മീഡിയ ക്യാമ്പയിൻ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ
പ്രഫുൽ കൃഷ്‌ണൻ യുവമോർച്ച ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി ഉദ്ഘാടനം ചെയ്തു.
തുടർന്ന് മുഖ്യമന്ത്രി ക്ക് 5 ലക്ഷം ഇ - മെയ്ലുകൾ, സ്റ്റാറ്റസ്സ് മാർച്ചുകൾ, വെർച്വൽ പൊതുയോഗങ്ങൾ,
വെർച്വൽ അനൗൻസ്മെന്റുകൾ തുടങ്ങിയ വിവിധ സോഷ്യൽ മീഡിയ പ്രക്ഷോഭങ്ങൾക്ക് യുവമോർച്ച തുടക്കമിടും.
സംസ്ഥാനത്ത് സാങ്കേതിക വിദ്യയുപയോഗിച്ചുള്ള പ്രചാരണത്തിനും പ്രതിഷേധത്തിനും ഒക്കെ യുവമോര്‍ച്ച തുടക്കം കുറിച്ചിരിക്കുകയാണ്,
കോവിഡ് കാലത്തെ മാറുന്ന രാഷ്ട്രീയമാണ് യുവമോര്‍ച്ചയുടെ പ്രതിഷേധത്തില്‍ നിന്ന് ദൃശ്യമാകുന്നത്.