ന്യൂയോർക്ക്: യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം. 74 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. 170 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചരക്കു കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്നാണ് അമേരിക്കയുടെ വിശദീകരണം.
യമനിലെ റാസ് ഇസ തുറമുഖം ലക്ഷ്യമാക്കിയാണ് അമേരിക്ക ആക്രമണം നടത്തിയത്. ഈ മേഖലയിൽ അമേരിക്ക നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 14 വ്യോമാക്രമണങ്ങളാണ് റാസ് ഇസ ലക്ഷ്യമിട്ട് നടത്തിയിരിക്കുന്നത്. ഇവിടുത്തെ ജീവനക്കാരാണ് മരിച്ചതിൽ ഏറെയും എന്നാണ് വിവരം.
അതേസമയം അമേരിക്കയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരില്‍ രക്ഷാപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരുമുണ്ടായിരുന്നുവെന്ന് യമന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ചരക്കു കപ്പലുകൾക്ക് നേരെ ആക്രമണം തുടർന്നാൽ ഹൂതികളെ വെറുതെ വിടില്ലെന്നാണ് അമേരിക്ക നൽകിയിരിക്കുന്ന മുന്നറിയിപ്പ്. "ഹൂത്തികളുടെ സാമ്പത്തിക ശക്തി സ്രോതസ്സിനെ തരംതാഴ്ത്തുക എന്നതായിരുന്നു ഈ ആക്രമണങ്ങളുടെ ലക്ഷ്യം" എന്ന് യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നു. ഇറാൻ പിന്തുണയുള്ള ഹൂത്തി ഭീകരർക്കുള്ള ഇന്ധന സ്രോതസ്സ് ഇല്ലാതാക്കാനുള്ള യുഎസ് നടപടിയായിരുന്നു ഇതെന്നാണ് വിശദീകരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.