)
9/11 ഭീകരാക്രമണത്തിൻ്റെ സൂത്രധാരനായ ഒസാമ ബിൻ ലാദൻ, അഫ്ഗാനിസ്ഥാനിലെ ടോറ ബോറ പർവതനിരകളിൽ രക്ഷപ്പെട്ടത് സ്ത്രീവേഷം ധരിച്ച്. മുൻ സിഐഎ ഉദ്യാഗസ്ഥനും, പാകിസ്ഥാനിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ തലവനുമായ ജോൺ കിരിയാക്കോ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് വിവരം വെളിപ്പെടുത്തിയത്.
വേൾഡ് ട്രേഡ് സെൻ്റർ ആക്രമണത്തിനു ശേഷം അൽ ഖ്വയ്ദ ഭീകരർ അഫ്ഗാനിസ്ഥാനിലെ ടോറ ബോറ മലകളിൽ ഉണ്ടെന്ന വിവരം അമേരിക്കൻ സൈന്യത്തിന് ലഭിച്ചിരുന്നു. ഇതെ തുടർന്ന് സൈന്യം പ്രദേശം വളയുകയും, അമേരിക്കൻ സൈന്യത്തോടൊപ്പം ഉണ്ടായിരുന്ന പരിഭാഷകൻ വഴി ബിൻ ലാദനോട് കീഴടങ്ങാനും ആവശ്യപ്പെട്ടു. സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പാക്കാൻ പുലർച്ചെ വരെ സമയം നൽകണമെന്ന് പരിഭാഷകൻ വഴി ബിൻ ലാദൻ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാൻ പരിഭാഷകൻ ജനറൽ ഫ്രാങ്ക്സിനെ പ്രേരിപ്പിക്കുകയും ചെയ്തു. ശേഷം സ്ത്രീയുടെ വേഷം ധരിച്ച് ബിൻ ലാദൻ ഒരു പിക്ക് ഏപ്പ് വാഹനത്തിൽ കയറി പാക്കിസ്ഥാനിലേക്ക് രക്ഷപെട്ടു. പരിഭാഷകൻ യഥാർഥത്തിൽ അമേരിക്കൻ സൈന്യത്തിൽ നുഴഞ്ഞു കയറിയ അൽ ഖ്വെയ്ദ ഏജൻ്റായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്.
തുടർന്ന് അന്വേഷണം പാക്കിസ്ഥാനിലേക്ക് മാറ്റി. 2011 മെയ് മാസത്തിൽ പാക്കിസ്ഥാനിലെ അബോട്ടാബാദിൽ വച്ച് അമേരിക്കൻ സൈന്യം ഒസാമ ബിൻ ലാദനെ കണ്ടെത്തി. മെയ് രണ്ടിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോഴ്സ് അദ്ദേഹത്തെ കൊലപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.