റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ എന്ന ക്രെഡിറ്റ് ഇലോണ്‍ മസ്‌കിന് ലഭിച്ചത് ടെസ്ലയിലൂടെ ആണ്. ലോകം മുഴുവന്‍ വൈദ്യുത വാഹനങ്ങളിലേക്ക് നീങ്ങുമ്പോള്‍ ടെസ്ലയിലൂടെ മസ്‌ക് ലോകത്തിലെ ഒന്നാം നമ്പര്‍ കോടീശ്വരനായി. അതിനിടെ ചൈനീസ് വൈദ്യുതവാഹന നിര്‍മാതാക്കളായ ബിവൈഡിയെ മുമ്പൊരിക്കല്‍ പരിഹസിക്കുകയും ചെയ്തു. എന്നാല്‍, ഇന്ന് വാഹന വില്‍പനയില്‍ ടെസ്ലയെ മറികടന്ന് ബിവൈഡി മസ്‌കിന് നല്ലൊരു ഷോക്ക് തന്നെ നല്‍കിയിരിക്കുകയാണ്.
അതിനിടെയാണ് ഇലോണ്‍ മസ്‌കിനെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുന്നത്. ലോകത്തിസെ ഏറ്റവും വലിയ കമ്പനികള്‍ ഒന്നും സൗദി അറേബ്യന്‍ രാജകുടുംബത്തിന്റെ കമ്പനിയും ആയ അരാംകോ, ബിവൈഡിയുമായി കൈകോര്‍ക്കുന്നു എന്നതാണത്. ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിന് ആയിരുന്നു ടെസ്ല, സൗദി അറേബ്യയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
ബിവൈഡി കടന്നുവന്ന ഇടങ്ങളില്‍ എല്ലാം ടെസ്ലയ്ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. 2025 ലെ ആദ്യ പാദത്തില്‍ ടെസ്ലയുടെ വില്‍പനയില്‍ ആഗോള വിപണിയില്‍ 13 ശതമാനം ഇടിവ് സംഭവിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സാങ്കേതിക രംഗത്ത് ബിവൈഡി കൊണ്ടുവരുന്ന നവീനമായ മാറ്റങ്ങളോട് കിടപിടിക്കാന്‍ടെസ്ലയ്ക്ക് കഴിയുന്നില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്.
എണ്ണക്കമ്പനിയായ അരാംകോ എന്തിനാണ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബിവൈഡിയുമായി കൈകോര്‍ക്കുന്നത് എന്ന ചോദ്യം പലര്‍ക്കും ഉണ്ടാകാം. പുതിയ വെഹിക്കിള്‍ എനര്‍ജി ടെക്‌നോളജി വികസിപ്പിച്ചെടുക്കാന്‍ ആണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി അരാംകോ ടെക്നോളജീസ് കമ്പനിയും ബിവൈഡിയും തമ്മില്‍ ആണ് കരാര്‍ ഒപ്പിട്ടിട്ടുള്ളത്. വാഹനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ പാരിസ്ഥിതിക സൗഹൃദം ഉറപ്പാക്കുന്നതിനും ആയാണ് പുതിയ സാങ്കേതി വിദ്യകള്‍ വികസിപ്പിച്ചെടുക്കാന്‍ സൗദി അറേബ്യ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
സുസ്ഥിര ഗതാഗത പരിഹാരങ്ങള്‍ ആണ് ആരാംകോ ലക്ഷ്യമിടുന്നത്. പരമ്പരാഗത എണ്ണ ഉപയോക്തൃ സംവിധാനത്തില്‍ നിന്ന് നവഊര്‍ജ്ജ ഉപയോക്തൃ സമ്പദ് വ്യവസ്ഥയായി രാജ്യത്തെ ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ വൈദ്യുത വാഹനങ്ങളുടെ എണ്ണം ഒരു ശതമാനം മുതല്‍ 30 ശതമാനം വരെയാക്കി ഉയര്‍ത്തുകയാണ് സൗദിയുടെ ലക്ഷ്യം.
എണ്ണ/പ്രകൃതിവാത അടിസ്ഥാനമാക്കിയ സമ്പദ് ഘടനയില്‍ നിന്ന് മാറാനുള്ള ശ്രമങ്ങള്‍ക്ക് സൗദി അറേബ്യ തുടക്കമിട്ടിട്ട് ഇപ്പോള്‍ വര്‍ഷങ്ങളായി. കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലായിരുന്നു ഇതിന് തുടക്കം കുറിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.