ഹേഗ്: വന്ധ്യത ചികിത്സയ്ക്കെത്തിയ സ്ത്രീകള്‍ക്ക് സ്വന്തം ബീജം നല്‍കിയ ഡോക്ടര്‍ക്കെതിരെ കോടതി വിധി. ഡച്ചുകാരനായ യാൻ കർബാത്താണ് തന്‍റെ ബീജം നല്‍കി 49 കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
ഐവിഎഫ് ചികിത്സയ്ക്കായി കോർബത്തിന്‍റെ റോട്ടർഡാമിലുള്ള ക്ലിനിക്കിലെത്തുന്ന സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
ദാതാക്കളുടേതിന് പകരം സ്വന്തം ബീജമാണ് ചികിത്സക്കായി ഉപയോഗിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2017ൽ മരിച്ച ഡോക്ടർക്കെതിരെ കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ചികിത്സയ്ക്കെത്തുന്ന സ്ത്രീകൾ നിർദേശിക്കുന്ന ബീജത്തിന് പകരം സ്വന്തം ബീജം ഉപയോഗിച്ചു എന്ന പരാതിയെ തുടർന്നാണ് സംഭവം വിവാദമായത്.
ഈ ക്ലിനിക്കിലെ ചികിത്സയിലൂടെ ജനിച്ച കുട്ടികളിൽ നടത്തിയ ഡി എൻ എ ടെസ്റ്റിലാണ് 49 കുട്ടികളുടെയും പിതാവ് കർബാത് ആണെന്ന് കണ്ടെത്തിയത്.
ലോക്കറിൽ സൂക്ഷിച്ചിരുന്ന കർബാത്തിന്‍റെ ഡിഎൻഎ, പരിശോധനക്കായി നൽകണമെന്ന് ഡച്ച് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സംഭവം ലോകമറിയുന്നത്.
ഡിഎൻഎ പരിശോധനക്കായി വിട്ടുകിട്ടാൻ ചികിത്സ തേടിയവർ കോടതിയെ സമീപിക്കുകയായിരുന്നു. ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് കർബാതിന്‍റെ ക്ലിനിക് 2009ൽ അടച്ചുപൂട്ടിയിരുന്നു.
മരണപ്പെടുന്നതിന് മുമ്പ് താൻ 60ഓളം കുട്ടികൾക്ക് ജന്മം നൽകിയതായി കർബാത് സമ്മതിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.