പാരിസ്: മിതവാദിനേതാവായ ഇമ്മാനുവേല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മക്രോണ്‍ 65.42 ശതമാനം വോട്ടുകള്‍ നേടിയാണ് മാക്രോണ്‍ വിജയം കൈപ്പിടിയിലാക്കിയത്.
മരിന് ലെ പെന്‍ 34.9 ശതമാനം വോട്ട് നേടി. 39കാരനായ മാക്രോണ്‍ ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ്. അടുത്ത ഞായറാഴ്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ആകെ 47.58 ദശലക്ഷം വോട്ടര്‍മാരില്‍ 65.3 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. ആദ്യഘട്ടത്തേതിനെ അപേക്ഷിച്ച് കുറഞ്ഞ പോളിങ്ങാണിത്.
1958ൽ ഫ്രഞ്ച് ഭരണഘടന നിലവിൽ വന്നതു മുതൽ സോഷ്യലിസ്റ്റ്, റിപ്പബ്ലിക്കൻ പാർട്ടികളാണ് മാറിമാറി രാജ്യം ഭരിച്ചിരുന്നത്. എന്നാൽ, മക്രോണിന്റെ വിജയത്തോടെ ഈ കിഴ് വഴക്കത്തിനാണ് അന്ത്യം കുറിച്ചത്. പ്രാദേശിക സമയം എട്ടു മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ 4.7 കോടി പേർ വോട്ട് രേഖപ്പെടുത്തി.
ഫ്രാൻസിന്റെയും യൂറോപ്യൻ യൂണിയന്റെയും ഭാവി നിശ്ചയിക്കുന്നതിൽ ഫ്രഞ്ച് ജനവിധിക്ക് നിർണായകമായ സ്ഥാനമാണുള്ളത്. ഭീകരാക്രമണഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് തെരഞ്ഞെടുപ്പിന് ഏർപ്പെടുത്തിയിരുന്നത്. അരലക്ഷത്തിലേറെ പോലീസുകാരും പതിനായിരത്തോളം ഭീകരവിരുദ്ധ സേനാംഗങ്ങളും സൈനികരും തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതല വഹിച്ചു.