)
ടെഹ്റാൻ: ഇസ്രയേൽ-ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരം ജൂലൈ ഒൻപതിനെന്ന് റിപ്പോർട്ട്. സംസ്കാരം നടക്കുക ഖമനയിയുടെ ജന്മനാടായ മഷ്ഹദിലാണ്.
സംസ്കാര ചടങ്ങുകൾ ജൂലൈ നാലിന് ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. ഖമനയി കൊല്ലപ്പെട്ട് 106 മത്തെ ദിവസമാണ് ഇറാൻ ഭരണകൂടം അദ്ദേഹത്തിൻ്റെ സംസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 28 നായിരുന്നു ഖമനയി കൊല്ലപ്പെട്ടത്. ഖമനയിക്കൊപ്പം അദ്ദേഹത്തിൻറെ മകൾ സഹ്ദ ഹദ്ദാദ് ആദിൽ, ഭർത്താവ് മിസ്ബാഹ് അൽ ഹുദ ബഗേരി എന്നിവരും ഇവരുടെ മകനും കൊല്ലപ്പെട്ടിരുന്നു. ഖമനയി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിനിടെയാണ് ഓഫിസ് സമുച്ചയത്തിനു നേരെ ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ ഇറാൻ പ്രതിരോധമന്ത്രി അസീസ് നസീർസാദ, സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ജനറൽ അബ്ദുൽ റഹീം മൂസവി, ഖമനയിയുടെ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി, കമാൻഡർ ജനറൽ മുഹമ്മദ് പക്പൂർ, ഖമനയിയുടെ മിലിറ്ററി ബ്യൂറോ തലവനായ മുഹമ്മദ് ഷിറാസി എന്നിവരും കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.