)
വാഷിങ്ടൺ: യുഎസ് ഏർപ്പെടുത്തിയ എച്ച്1 ബി വിസ ഫീസ് വർദ്ധന ഇന്ന് മുതൽ പ്രാബല്യത്തിൽ. ഒരു ലക്ഷം ഡോളറിന്റെ (88 ലക്ഷം) ഫീസാണ് പുതിയ അപേക്ഷകർക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയത്. ഇന്ത്യൻ സമയം രാവിലെ 9.31 മുതലാണ് പുതിയ ഫീസ് പ്രാബല്യത്തിൽ വരിക. യുഎസിന്റെ നടപടിയിൽ ഇന്ത്യയിലും അമേരിക്കയിലും ആശങ്ക നിലനിൽക്കുകയാണ്.
പുതിയ വിസകൾക്ക് മാത്രമാണ് ഫീസ് ഉയർത്തിയിരിക്കുന്നതെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ എച്ച്1 ബി വിസകൾക്ക് ഫീസ് വർദ്ധനവ് ബാധകമല്ലെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ നയത്തിൽ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് ആശങ്ക രേഖപ്പെടുത്തി.
ട്രംപ് ഭരണകൂടവുമായി ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തുമെന്നും യുഎസ് ചേംബർ ഓഫ് കൊമേഴ്സ് അറിയിച്ചു. ഇത് ഒറ്റത്തവണ ഫീസ് ആണെന്നും നിലവിൽ വിസ ഉള്ളവരെ ഇത് ബാധിക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു.
എന്നാൽ, അമേരിക്കൻ കമ്പനികളും ഇന്ത്യൻ ഉദ്യോഗാർഥികളും പുതിയ ഫീസ് വർദ്ധനയിൽ ആശങ്കയിലാണ്. അമേരിക്കൻ പൗരന്മാർക്ക് പുതിയ നീക്കം കൂടുതൽ തൊഴിലവസരങ്ങൾ നൽകുമെന്ന വൈറ്റ് ഹൗസിന്റെ വാദത്തിനെതിരെയും വിമർശനം ശക്തമാണ്.
നിലവിലുള്ള വിസ പുതുക്കാൻ ഫീസ് അടയ്ക്കേണ്ടതില്ല. ഒരു ലക്ഷം ഡോളർ വാർഷിക ഫീസ് അല്ലെന്നും ഒറ്റത്തവണ അടയ്ക്കേണ്ട തുകയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കിയിരുന്നു. അമേരിക്ക ഒരു സാമ്പത്തിക വർഷത്തിൽ 65,000 എച്ച്1 ബി വിസകളാണ് അനുവദിക്കുന്നത്.
ഇതിന് പുറമേ അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസത്തിനായി 20,000 വിസകൾ വിദേശികൾക്ക് നൽകുന്നുണ്ട്. ഈ വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഐടി മേഖലയിലെ ഇന്ത്യക്കാരാണ്. ഇന്ത്യൻ ഉദ്യോഗാർഥികളുടെ വരവ് കുറച്ചാൽ പഠിച്ചിറങ്ങുന്ന അമേരിക്കൻ പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് വിശദീകരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.