)
ഗാസയിലെ നഗര കേന്ദ്രം പിടിച്ചെടുക്കുന്നതിന് മുന്നോടിയായി ഗാസ നഗരവാസികളോട് ദക്ഷിണ ഭാഗത്തെ ഹ്യുമാനിറ്റേറിയൻ സോണിലേക്ക് മാറാൻ നിർദ്ദേശിച്ച് ഇസ്രായേൽ സൈന്യം. അല്‍ മവാസി എന്ന് അറിയപ്പെടുന്ന ഹ്യുമാനിറ്റേറിയന്‍ സോണിലേക്ക് മാണമെന്ന് സൈനിക വക്താവ് അവിചയ് അദ്രെയ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
പുതിയ ആക്രമണം എപ്പോൾ എന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.അപ്രതീക്ഷിത ഘടകം നിലനിർത്താൻ ആക്രമണം മുൻകൂട്ടി പ്രഖ്യാപിക്കില്ലെന്ന് മറ്റൊരു വക്താവ് മുമ്പ് പറഞ്ഞിരുന്നു. മാനുഷിക മേഖലയിൽ അത്യാവശ്യം വേണ്ട ആശുപത്രികൾ, ജല പൈപ്പ്ലൈനുകൾ, ഉപ്പുവെള്ളം നീക്കം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണം, ടെൻറ്, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വിതരണവും ഉണ്ടെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
ഗാസ നഗരത്തിലും പരിസരത്തുമായി ഏകദേശം പത്ത് ലക്ഷം ആളുകൾ ഉണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇസ്രയേൽ സൈന്യം നഗരം പിടിച്ചെടുക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോയാൽ വലിയ ദുരന്തത്തിൽ എത്തിച്ചേരും. ഗാസയിലെ ആക്രമണം നിർത്താനും, യുദ്ധം അവസാനിപ്പിക്കാനും ഇസ്രയേലിനെതിരെ സ്വദേശത്തും വിദേശത്തും സമ്മർദ്ദം വർദ്ധിച്ചുവരികയാണ്.
കഴിഞ്ഞ മാസം ഹമാസ് താൽക്കാലിക വെടിനിർത്തൽ നിർദ്ദേശത്തിന് സമ്മതിച്ചിരുന്നു, ഗാസയിൽ തടവിലാക്കപ്പെട്ടവരെ ക്രമേണ മോചിപ്പിക്കാനുള്ള നിർദേശവും അതിൽ ഉൾപ്പെട്ടിരുന്നു.
എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ആയുധങ്ങള്‍ ഉപേക്ഷിക്കണമെന്നുമാണ് ഇസ്രയേലിന്റെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.