)
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മംഗോളിയൻ പ്രസിഡൻ്റ് ഖുറെൽസുഖ് ഉഖ്നയും ചൊവ്വഴ്ച ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ നിരവധി മേഖലകളിലായ് 10 ഉഭയകക്ഷി കരാറിൽ ഒപ്പുവച്ചു. എണ്ണ ശുദ്ധീകരണശാല പദ്ധതിക്ക് ധനസഹായം നൽകാനും, മംഗോളിയൻ സായുധ സേനയ്ക്ക് പരിശീലനം നൽകാനും, മംഗോളിയൻ പൗരന്മാർക്ക് സൗജന്യ ഇ-വിസ നൽകാനും, ലഡാക്കിൻ്റെ പ്രവിശ്യയും തമ്മിൽ സാംസ്കാരിക ബന്ധം സ്ഥാപിക്കാനും ഇന്ത്യ തീരുമാനിച്ചു.
ഇന്ത്യയുടെ 1.7 ബില്യൺ ഡോളർ വായ്പാ ലൈൻ ഓഫ് ക്രെഡിറ്റ് പദ്ധതി, മംഗോളിയയുടെ ഊർജ്ജ സുരക്ഷയെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഊർജ്ജം, അപൂർവ ധാതുക്കൾ, ഡിജിറ്റൽ മേഖല, ഖനനം തുടങ്ങിയ മേഖലകളിൽ സഹകരണത്തിൻ്റെ പുതിയ സാധ്യതകൾ ഇന്ത്യൻ സ്വകാര്യ മേഖലയും പര്യവേക്ഷണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.
ബുദ്ധമതത്തിൻ്റെ പുരാതനമായ ബന്ധം പങ്കിടുന്ന ഇരു രാഷ്ട്രങ്ങളെയും "ആത്മീയ സഹോദരങ്ങൾ" എന്ന് വിശേഷിപ്പിച്ച നരേന്ദ്ര മോദി, അടുത്ത വർഷം, ബുദ്ധൻ്റെ ശിഷ്യന്മാരായ സാരിപുത്രൻ്റെയും മൗദ്ഗല്യായനൻ്റെയും വിശുദ്ധ തിരുശേഷിപ്പുകൾ ഇന്ത്യയിൽ നിന്ന് മംഗോളിയയിലേക്ക് അയയ്ക്കുമെന്നും പറഞ്ഞു.
ALSO READ: ഷാം എൽ ഷെയ്ക്ക് സമാധാന ഉച്ചകോടി; പലസ്തീൻ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ ഇന്ത്യയും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.