ഡ്രോൺ ആക്രമണം നടത്തുമ്പോൾ ഇന്ത്യൻ അതിർത്തിയോട് ചേർന്ന വ്യോമ പാതയിലൂടെ വീണ്ടും യാത്രാ വിമാനങ്ങൾ പറത്തി പാകിസ്താൻ. സാധാരണ ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷ സാഹചര്യത്തിൽ ഉടലെടുക്കുമ്പോൾ വ്യോമപാത അടയ്ക്കുകയാണ് ആദ്യം ചെയ്യുന്ന നടപടി. സിന്ദൂർ ഓപ്പറേഷന്റെ ആദ്യ മണിക്കൂറുകളിൽ പാകിസ്താൻ അവരുടെ വ്യോമപാത അടച്ചിരുന്നു. വിമാനങ്ങൾ ഒഴിഞ്ഞ പാക് ആകാശം നിരീക്ഷിച്ചവർ ഇന്ത്യയിൽ നിന്നുള്ള സൈനീക നടപടികളുടെ ഭാഗമായി പാക് വ്യോമ പാത അടച്ചതെന്ന സംശയം പ്രകടിപ്പിച്ച്, മിനിറ്റുകൾക്കുള്ളിൽ തന്നെ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ വിവരങ്ങൾ ഔദ്യോഗികമായി പങ്കിട്ടിരുന്നു.
എന്നാൽ ആദ്യം തങ്ങളുടെ ആകാശം അടച്ചിട്ട പാകിസ്താൻ, ഇന്ത്യയിലേക്ക് ഡ്രോൺ ആക്രമണം നടത്തിയ മണിക്കൂറുകളിൽ നമ്മുടെ അതിർത്തിയോട് ചേർന്നു യാത്രാ വിമാനങ്ങൾക്ക് പറക്കാൻ അനുമതി നൽകി. ഇന്ത്യയിൽ നിന്ന് മറിച്ചൊരാക്രമണം ഉണ്ടായാൽ പ്രതിരോധം തീർക്കുന്നതിനാണ് ഇത് ഏർപ്പെടുത്തിയതെന്ന് വാർത്താ സമ്മേളനത്തിൽ തെളിവ് നിരത്തി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ മണ്ണിൽ നിന്ന് പാകിസ്താനെ ആക്രമിക്കണമെങ്കിൽ മിസൈലുകളോ റോക്കറ്റുകളോ ഡ്രോണുകളോ ഉപയോഗിക്കണം. യാത്രാ വിമാനമുള്ള ആകാശത്തിലൂടെ ഇത്തരമൊരു ആക്രമണം ഏറെ ശ്രമകരമായ ദൗത്യമാണ്. ഇതിനാൽ ഇന്ത്യയുടെ തിരിച്ചടി പാകിസ്താന് വൈകിക്കാൻ സാധിക്കും. ലക്ഷ്യം തെറ്റി റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും യാത്രാ വിമാനങ്ങളിൽ പതിച്ച് അപകടമുണ്ടായ സംഭവങ്ങൾ യുദ്ധ മേഖലയിൽ പലകുറി സംഭവിച്ചിട്ടുണ്ട്.
2024 ഡിസംബർ 25ന് കസാഖിസ്ഥാനിൽ, അസർബൈജാന്റെ യാത്രാ വിമാനം റഷ്യൻ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ റോക്കറ്റ് പതിച്ച് തകർന്നു വീണിരുന്നു. ഈ വിഷയത്തിൽ അസർബൈജാൻ പ്രസിഡന്റിനോട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുതിൻ മാപ്പ് പറയുകയും ചെയ്തിരുന്നു. മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് 17 ഉം റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ ബലിയാടായ വിമാനമാണ്. ക്രിമിയയുമായി ബന്ധപ്പെട്ട സംഘർഷം നിലനിൽക്കുമ്പോഴാണ് ഈ അപകടമുണ്ടായത്. ആംസ്റ്റർഡാമിൽ നിന്ന് കൊലാലംപൂരിലേക്ക് പറന്ന വിമാനം യുക്രൈന്റെ കിഴക്കൻ മേഖലയിലൂടെ പറന്ന് റഷ്യൻ വ്യോമാതിർത്തിയിലേക്ക് കടന്നിരുന്നതായാണ് ഡേറ്റകൾ സൂചിപ്പിക്കുന്നത്. റഷ്യൻ നിർമ്മിത സർഫസ് ടൂ എയർ മിസൈൽ പതിച്ചാണ് വിമാനം തകർന്നതെന്ന് ഡച്ച് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. 2014 ജൂലൈ 17 ന് നടന്ന അപകടത്തിൽ മരണം 298.
മേൽ വിവരിച്ച അപകടങ്ങൾ അടുത്തിടെ നാം കണ്ട ചില അപകടങ്ങൾ മാത്രമാണ്. യുദ്ധ മേഖലകളിലൂടെ വിമാനം പറക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുക, ഇത്തരം മേഖലകൾ ഒഴിവാക്കി പറക്കുക എന്നിവ സാധാരണ സംഭവങ്ങളാണ്. ഇന്ത്യ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്താനോട് ചേർന്ന ഇന്ത്യൻ അതിർത്തിയിലെ വിമാനത്താവളങ്ങൾ എല്ലാം തന്നെ അടച്ചിരുന്നു. പാക് അതിർത്തിയിൽ നിന്ന് നൂറു കണക്കിന് കിലോമീറ്റർ മാറി സുരക്ഷിത ദൂരത്തിലൂടെയാണ് ഡൽഹി, അഹമ്മദാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് സർവീസുകൾ നടത്തുന്നത്. ഇന്ത്യ കാണിക്കുന്ന ഈ ജാഗ്രതയും മുന്നൊരുക്കവുമെന്നും പാകിസ്താന്റെ ഭാഗത്ത് നിന്നില്ല. സ്വന്തം രാജ്യത്തെ പൗരൻമാരുടെ ജീവൻ തന്നെ പണയപ്പെടുത്തിയാണ് ഇന്ത്യൻ ആക്രമണത്തെ ഒരു പരിധി വരെ ചെറുക്കാൻ പാകിസ്താൻ അതിർത്തി വ്യോമപാതയിലൂടെ അവരുടെ യാത്രാ വിമാനങ്ങൾ പറപ്പിക്കുന്നതെന്നാണ് ആക്ഷേപം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.