Iran Confirms Attack: ആക്രമണം സ്ഥിരീകരിച്ച് ഇറാൻ; അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതെന്ന് ഇറാൻ ആണവോർജ്ജ സംഘടന

ആണവവികിരണം ഉണ്ടാക്കുന്ന വസ്തുക്കൾ ആക്രമണം നടന്ന കേന്ദ്രങ്ങളിൽ നിന്നും ഒഴിപ്പിച്ചതായാണ് ഇറാന്റെ അവകാശവാദം.  

Written by - Zee Malayalam News Desk | Last Updated : Jun 22, 2025, 09:09 AM IST
  • ആക്രമണത്തെ ഇറാൻ ആണവോർജ സമിതി അപലപിച്ചു.
  • ആണവ നിർവ്യാപന കരാറുകളെ ഇത് ബാധിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
  • അന്താരാഷ്ട്ര ആണവോർജ മേൽനോട്ട സമിതിയെ വിശ്വസിക്കുന്നില്ലെന്നും ഇറാൻ ആണവോർജ ഏജൻസി വ്യക്തമാക്കി.
Iran Confirms Attack: ആക്രമണം സ്ഥിരീകരിച്ച് ഇറാൻ; അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതെന്ന് ഇറാൻ ആണവോർജ്ജ സംഘടന

ടെഹ്റാൻ: ആണവ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഇറാൻ. നആക്രമണത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. മൂന്ന് ആണവോർജ കേന്ദ്രങ്ങളും ഒഴിപ്പിച്ചതാണെന്നാണ് അവകാശവാദം. ആക്രമിക്കപ്പെട്ട ഇടങ്ങളിൽ ആണവവികിരണം ഉണ്ടാക്കുന്ന വസ്തുക്കൾ ഉണ്ടായിരുന്നില്ലെന്ന് ഇറാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

Add Zee News as a Preferred Source

അതേസമയം ആക്രമണത്തെ ഇറാൻ ആണവോർജ സമിതി അപലപിച്ചു. ആണവ നിർവ്യാപന കരാറുകളെ ഇത് ബാധിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര ആണവോർജ മേൽനോട്ട സമിതിയെ വിശ്വസിക്കുന്നില്ലെന്നും ഇറാൻ ആണവോർജ ഏജൻസി വ്യക്തമാക്കി.

Also Read: Iran Israel Conflict: സംഘർഷങ്ങൾക്കിടെ ഇറാനിൽ ഭൂചലനം

അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ ന​ഗരങ്ങളിൽ കനത്ത ജാ​ഗ്രത തുടരുകയാണ്. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലാണ് അമേരിക്കയുടെ ആക്രമണമുണ്ടായത്. ഫോർദോ, നതാൻസ്, ഇസ്ഹാൻ എന്നീ കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. ആക്രമണം പൂർത്തിയാക്കി യുദ്ധവിമാനങ്ങൾ മടങ്ങിയെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാൻ - ഇസ്രയേൽ സംഘർഷം തുടങ്ങി 10 ദിവസം പിന്നിടുമ്പോഴാണ് അമേരിക്കയുടെ ആക്രമണമുണ്ടായിരിക്കുന്നത്. 

പസഫിക് സമുദ്രത്തിന് കുറുകെ അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പറന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഉഗ്ര പ്രഹര ശേഷിയുള്ള യു എസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങളാണ് അമേരിക്ക ആക്രമണത്തിന് ഉപയോ​ഗിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News