)
ടെഹ്റാൻ: പാശ്ചാത്യ രാജ്യങ്ങൾ ഇറാനെതിരെ അന്താരാഷ്ട്ര ഉപരോധങ്ങൾ പുനഃസ്ഥാപിച്ചതിനെത്തുടർന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയുമായുള്ള സഹകരണത്തിന് ഇനി പ്രസക്തിയില്ല എന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
ഐഎഇഎയുമായുള്ള സഹകരണത്തിന് വേണ്ടി രൂപീകരിച്ച കൈറോ കരാറിന് ഇനിമുതൽ പ്രാധാന്യമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാനിയൻ ആണവ കേന്ദ്രങ്ങളിലെ നിരീക്ഷണവും പരിശോധനയും പുനഃസ്ഥാപിക്കുന്നതിനായി സെപ്റ്റംബറിൽ യുഎൻ ഏജൻസിയുമായി ഒപ്പുവച്ച കരാറിനെ പരാമർശിച്ചാണ് അബ്ബാസ് പറഞ്ഞത്.
ജൂണിൽ ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് 'ഇസ്രായേലും' അമേരിക്കയും നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ഈ വർഷം ആദ്യം നിർത്തിവച്ച സഹകരണം പുനഃസ്ഥാപിക്കുന്നതിനായിരുന്നു ആ കരാർ.
2015 ലെ ആണവ കരാറിൽ ഒപ്പുവച്ച യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നിവ ഇറാൻ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഐക്യരാഷ്ട്രസഭയിൽ ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തിക്കൊണ്ട് "സ്നാപ്പ്ബാക്ക്" ആരംഭിച്ചതാണ് കരാർ തകരാൻ കാരണമെന്നും അബ്ബാസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.